ഉമർ പുളിക്കത്തൊടിക്ക് യാത്രയയപ്പ് നൽകി

ജിദ്ദ: ദീർഘകാലത്തെ പ്രവാസത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്കു മടങ്ങുന്ന മേൽമുറി സൗദി പ്രവാസി കൂട്ടായ്മ (എം.എസ്.പി.കെ) മുഖ്യ രക്ഷാധികാരിയായിരുന്ന ഉമർ പുളിക്കത്തൊടിക്ക് യാത്രയയപ്പ് നൽകി.

കൂട്ടായ്മയുടെ സ്ഥാപകാംഗവും ദീർഘകാലം രക്ഷാധികാരിയുമായ ഉമർ മേൽമുറി അധികാരിത്തൊടി സ്വദേശിയാണ്. 27 വർഷം അബ്ദുല്ലത്തീഫ് ജമീൽ ഇലക്ട്രോണിക്സ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ക്രെഡിറ്റ് അഡ്മിനിസ്ട്രേറ്റർ ആയിട്ടാണ് വിരമിക്കുന്നത്.

യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് ഷബീർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി എ.പി. ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. ഉമർ പുളിക്കത്തൊടിക്കുള്ള കൂട്ടായ്മയുടെ ഉപഹാരം പ്രസിഡൻറ് ഷബീർ മുസ്ലിയാരും എ.പി. ഹക്കീം പാറക്കലും കൈമാറി. ജനറൽ സെക്രട്ടറി മുനീർ മന്നയിൽ സ്വാഗതവും വൈസ് പ്രസിഡൻറ് എ.പി. അഫ്സൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - farewell to ummer polikkathodi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.