ജിദ്ദ: സമൂഹത്തിന് ശരിയായ മാർഗനിർദേശങ്ങൾ നൽകാനുള്ള വേദികളാണ് പള്ളി മിമ്പറുക ളെന്ന് മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ പറഞ്ഞു. യൂറോപ്പിൽ ഉദ്ഘാടനം ചെയ്ത ഏറ്റവും വലിയ പള്ളിയിൽ നടന്ന ആദ്യ ജുമുഅ പ്രഭാഷ ണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളികൾ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉയർന്ന ഇസ്ലാമിക മൂല്യങ്ങളും സഹിഷ്ണുതപരമായ നിലപാടുകളും ലോകത്ത് പ്രസരിപ്പിച്ചത് പള്ളികളിൽനിന്ന് പുറത്തിറങ്ങിയവരിലൂടെയാണ്.
സമൂഹത്തിൽ പല പ്രശ്നങ്ങളുമുണ്ടാകും. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. അപ്പോഴെല്ലാം അവരുടെ കൈപിടിച്ച് ശരിയായ പാതയിലേക്ക് നയിക്കുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്നും മുസ്ലിം വേർഡ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞദിവസമാണ് മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ചെച്നിയയിലെത്തിയത്. അദ്ദേഹത്തെ പ്രസിഡൻറ് റമദാൻ ഖാദിറോഫ് സ്വീകരിച്ചു.
സൗദി മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖിെൻറ നേതൃത്വത്തിലുള്ള സംഘം, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഗവൺമെൻറ് പ്രതിനിധികൾ, മന്ത്രിമാർ, പണ്ഡിതന്മാർ തുടങ്ങി നിരവധി പേരാണ് ചെച്നിയയിലെ ശാലി സിറ്റിയിലെ വലിയ പള്ളി ഉദ്ഘാടനത്തിലും ആദ്യ ജുമുഅയിലും പെങ്കടുത്തത്. പള്ളിക്ക് അലങ്കാരമായി തൂക്കിയിടാനായി കൊടുത്തയച്ച സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും ഉപഹാരമായ കിസ്വ വിരി മതകാര്യ വകുപ്പ് മന്ത്രി ചെച്നിയൻ പ്രസിഡൻറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.