റിയാദിലെ കൊളംബസ് കിച്ചനിൽ നടക്കുന്ന ‘കത്തിമേള’
ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൗഷാദ് ബഷീർ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ബലിപെരുന്നാൾ പ്രമാണിച്ച് ബലിയറുക്കാൻ മൂന്നാമത് ‘കത്തിമേള’യുമായി റിയാദിലെ കൊളംബസ് കിച്ചൻ. മെയ് 24 മുതൽ ജൂൺ അഞ്ച് വരെയാണ് മേള. കൊളംബസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൗഷാദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജനറൽ മാനേജർ ജിജിൻ പങ്കെടുത്തു. ത്യാഗസ്മരണകളുണർത്തുന്ന ബലിപ്പെരുന്നാളിലെ ബലിയറുക്കലിന് പുതിയ കത്തി വേണമെന്ന അറബിശീലത്തിന്റെ ഭാഗമായാണ് മൂന്നാമത് കത്തി മേള സംഘടിപ്പിക്കുന്നത്.
പൈതൃകമായ അറേബ്യൻ നിഷ്ഠയാണ് ബലിയറുക്കാൻ പുതിയ കത്തി വേണമെന്നത്. ഈ വർഷം അതിവിപുലമായാണ് കൊളംബസ് കിച്ചൻ കത്തിമേള ആരംഭിച്ചത്. വീടായാലും ഹോട്ടലായാലും അടുക്കളക്ക് വേണ്ടതെല്ലാം ഒരു കൂരക്ക് കീഴിൽ ലഭ്യമാകുന്ന വ്യാപാര സ്ഥാപനമാണ് കൊളംബസ്. സ്വിറ്റ്സർലൻഡ്, ഇറ്റലി, പോർച്ചുഗൽ, ജർമനി, ബ്രസീൽ, ഇന്ത്യ, ചൈന, തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിവിധയിനം കത്തിയുടെ മേളയാണിവിടെ.
ബലിമൃഗങ്ങളെ അറുക്കാനും മാംസം മുറിക്കാനുമുള്ള വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത കത്തികളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളുടെ തോല് നീക്കാനാവശ്യമായ പ്രത്യേക കത്തികളും കൂട്ടത്തിലുണ്ട്. അതിൽ പലതും രൂപം കൊണ്ട് കൗതുകം ജനിപ്പിക്കുന്നതാണ്. സൗദി പൗരന്മാർ ബലിമൃഗങ്ങളെ അറുക്കുന്നതിന് വർഷന്തോറും പുതിയ കത്തികൾ മാത്രമേ ഉപയോഗിക്കുന്നുവെന്ന് 23 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൗഷാദ് ബഷീർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ആളുകൾ കൂടുതൽ വാങ്ങുന്നത് സ്വിറ്റ്സർലൻഡ്, ഇറ്റലി, ജർമനി, പോർച്ചുഗൽ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ കത്തികളാണ്. സൗദിയിൽ ആദ്യമായാണ് ഇത്തരത്തിൽ കത്തികളുടെ മേള സംഘടിപ്പിക്കുന്നത്.
കൂടാതെ പഞ്ചനക്ഷത്ര ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, കോഫീ ഷോപ്പുകൾ, ബൂഫിയ, ബ്രോസ്റ്റഡ് ഷോപ്പുകൾ, ബുച്ചറി തുടങ്ങിയവയിലേക്ക് ആവശ്യമായ എല്ലാവിധ കിച്ചൻ മെഷിനറികളുടെയും വിൽപനയിൽ വലിയ ഒാഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേഷനറി, ക്ലീനിങ്, സെറാമിക് പത്രങ്ങൾ തുടങ്ങിയവയുടെ ഓഫറും ഉൾക്കൊള്ളിച്ചുകൊണ്ട്. 22 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന മീസാൻ അൽ റാബിയ ട്രേഡിങ് കമ്പനിയുടെ ഉപസ്ഥാപനമാണ് കൊളംസ് കിച്ചൻ. കിച്ചൻ മെഷീനറികൾ, കാറ്ററിങ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഹോസ്പിറ്റാലിറ്റി, ബേക്കിങ് ആൻഡ് കോഫി ഷോപ്പ് ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇവിടെ വിൽക്കുന്നത്. റിയാദിലെ കിങ് ഫഹദ് റോഡിലെ റിയാദ് ജവാസത് ഓഫിസിനടുത്താണ് കൊളംബസ് കിച്ചൻ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.