റിയാദ്: സൗദി അറേബ്യയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദഗ്ധ ജ്യോതിശാസ്ത്രജ്ഞരുടെയും ചന്ദ്രദർശന സമിതികളുടെയും നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഹിജ്റ വർഷം 1447-ലെ ദുൽ ഹിജ്ജ മാസപ്പിറവി സ്ഥിരീകരിച്ചത്.
ഇതനുസരിച്ച് തിങ്കളാഴ്ച ദുൽ ഹിജ്ജ ഒന്നാം തീയതിയും ഈ വർഷത്തെ ബലിപ്പെരുന്നാൾ (ഈദുൽ അദ്ഹ) മെയ് 27 ബുധനാഴ്ചയുമായിരിക്കും. നേരത്തെ, ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ദുൽ ഖഅദ് 30-നും സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം ദുൽ ഖഅദ് 29-നും ഒത്തുപോകുന്ന, 2026 മെയ് 17 ഞായറാഴ്ച വൈകുന്നേരം രാജ്യത്തെ മുഴുവൻ മുസ്ലീങ്ങളോടും മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള സാക്ഷ്യപ്പെടുത്തലുകൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ചന്ദ്രദർശനം ഔദ്യോഗികമായി കോടതി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.