ചരിത്രം ആവർത്തിച്ച് ദമ്മാം സ്കൂൾ
ദമ്മാം: കാലമെത്ര മാറിയാലും ദമ്മാം സ്കുൾ ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷഫലത്തിലും നൂറു മേനി വിജയം കൊയ്ത് സ്കൂൾ ചരിത്രം ആവർത്തിച്ചു. പതിവുപോലെ പെൺകുട്ടികൾതന്നെയാണ് ഇത്തവണയും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. 97.8 ശതമാനം മാർക്ക് വീതം നേടി ലിയാന തയ്യിലും അനശ്വര ശശിധരനും ആദ്യ റാങ്ക് പങ്കുവെച്ചു. വിജയ ബിജുവും ശ്രാവണി സിങ്ങും (97.6 ശതമാനം) രണ്ടാം സ്ഥാനം പങ്കുവെച്ചു. 97.4 ശതമാനം മാർക്ക് നേടിയ മേവിന മനോജ് മാത്യു മൂന്നാം സ്ഥാനം കരസ്ഥമാക്കി. 97 ശതമാനം മാർക്ക് നേടി അർജുൻ അനിൽ ആൺകുട്ടികളുടെ അഭിമാനം കാത്തു. 96.4 ശതമാനം മാർക്ക് നേടി മുഹമ്മദ് യൂസുഫ് ജമാലും 96.2 ശതമാനം മാർക്ക് നേടി സെയ്ദ് വജീഹുദ്ദീൻ ഹസൻ തൊട്ടു പിന്നിലുമെത്തി. 864 കുട്ടികൾ പരീക്ഷയെഴുതിയ ദമ്മാം സ്കൂളിൽ 95 കുട്ടികൾ മാത്രമാണ് 60 ശതമാനമോ അതിൽ താെഴേയാ മാർക്ക് നേടിയത്.
167 കുട്ടികളാണ് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിച്ചത്. 247 കുട്ടികൾ 80നും 90നും ഇടയിൽ ശതമാനം മാർക്കുകൾ നേടി. 216 കുട്ടികൾക്ക് 70 ശതമാനത്തിന് മുകളിലാണ് മാർക്ക്. വിട്ടുവീഴ്ചയില്ലാത്ത സമർപ്പണമാണ് ദമ്മാം സ്കൂളിനെ ചരിത്രം ആവർത്തിക്കാൻ പ്രാപ്തമാക്കിയതെന്ന് പ്രിൻസിപ്പൽ സുബൈർ ഖാൻ പറഞ്ഞു. സ്കൂളിെൻറ അഭിമാനം കാക്കാൻ പ്രയത്നിച്ച അധ്യാപകരെയും കുട്ടികളെയും ഭരണസമിതി ചെയർമാൻ ഫർഖാൻ മുഹമ്മദും ഭരണസമിതിയംഗങ്ങളും അഭിനന്ദിച്ചു.
റിയാദ് ഇന്ത്യൻ സ്കൂളിൽ മികച്ച വിജയം
റിയാദ്: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷഫലം പുറത്തുവന്നപ്പോൾ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലും മികച്ച വിജയം. പരീക്ഷയെഴുതിയ 418 വിദ്യാർഥികളിൽ 385 പേർ വിജയിച്ചു. 33 പേർ ഭാഗിക വിജയവും നേടി. സമ്പൂർണ പരാജിതരായി ആരുമില്ല. 56 ശതമാനം കുട്ടികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 179 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. 310 പേർ ഡിസ്റ്റിങ്ഷനോടുകൂടി ഫസ്റ്റ് ക്ലാസ് നേടി. 50 കുട്ടികൾക്ക് സെക്കൻഡ് ക്ലാസും 25 പേർക്ക് തേർഡ് ക്ലാസും ലഭിച്ചു. 97.6 ശതമാനം മാർക്കോടെ മാനസി മുരളീധരൻ സ്കൂളിലെ ഒന്നാം റാങ്കും അംന സെബിൻ (97.4 ശതമാനം) രണ്ടാം റാങ്കും, ഷാസ സാജിദ് (97.2 ശതമാനം) മൂന്നാം റാങ്കും നേടി.
ജിദ്ദ ഇന്ത്യൻ സ്കൂളിൽ 98.8 ശതമാനം വിജയം
ജിദ്ദ: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽനിന്നു പരീക്ഷ എഴുതിയ 645 പേരിൽ 637 പേർ മുഴുവൻ വിഷയങ്ങളിലും എട്ടു പേർ ഭാഗികമായും വിജയിച്ചു. 98.8 ശതമാനമാണ് മൊത്തം വിജയശതമാനം. 494 (98.8 ശതമാനം) മാർക്ക് നേടി ഒന്നാം സ്ഥാനത്തെത്തി മലയാളിയായ ദേവിക സജിത്ത് സ്കൂളിെൻറ അഭിമാനമായി. കോഴിക്കോട് പയ്യോളി സ്വദേശിയും സൗദി അരാംകോ ജീവനക്കാരനുമായ സജിത്തിെൻറയും അശ്വതിയുടെയും മകളായ ദേവിക പഠനകാര്യത്തിൽ മാത്രമല്ല നൃത്തത്തിലും പെയിൻറിങ്ങിലുമെല്ലാം ഏറെ മികവുപുലർത്തുന്ന കലാകാരികൂടിയാണ്. 489 (97.8 ശതമാനം) മാർക്കോടെ നശ്വ ഉമർ, ക്രിസ്റ്റിന ജിമ്മിച്ചൻ, സോബിയ തബരിസ് എന്നിവർ രണ്ടാം സ്ഥാനത്തും 487 (97.4 ശതമാനം) മാർക്കുമായി നിവേദിത രാജീവ് ലാൽ, സുഹ മറിയം ഫൈസൽ, ഹെന മറിയം സാജിദ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. 484 (96.8 ശതമാനം) മാർക്കോടെ മുഹമ്മദ് ശാമിൽ പൊന്നങ്ങത്തൊടി നാലാം സ്ഥാനത്തെത്തി. 483 (96.6 ശതമാനം) മാർക്കുകൾ നേടി നേഹ മൈക്കിൾ ബിജു, ഫൈഖ് ആലം എന്നിവർ അഞ്ചാം സ്ഥാനം പങ്കിട്ടു. ആദ്യ 10 സ്ഥാനങ്ങൾ നേടിയ 18 പേരിൽ 16ഉം പെൺകുട്ടികളാണ്. ശാരീരികപ്രശ്നങ്ങൾ തരണം ചെയ്ത് വീൽചെയറിൽ സ്കൂളിലെത്തുന്ന മലയാളിയായ ഷാഹിദ് അബ്ദുൽസമദ് സയൻസ് വിഷയത്തിൽ 100 ശതമാനം മാർക്ക് നേടിയതും ശ്രദ്ധേയമായി.
ജുബൈൽ സ്കൂളിൽ നൂറുമേനി
ജുബൈൽ: ജുബൈൽ ഇന്ത്യൻ സ്കൂളിൽ 10ാം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. ആകെ 332 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പ്രൻജാൽ ശർമ, ഗൗരി ശങ്കരൻ എന്നിവർ 98.4 ശതമാനം മാർക്കോടെ സ്കൂളിലെ ഒന്നാം സ്ഥാനം പങ്കിട്ടു. നൈല ഫാത്വിമ (97.6), അംന റഹ്മാൻ (97.4) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ പ്രിൻസിപ്പൽ ഡോ. നൗഷാദ് അലി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.