അൽഗാത്ത് വാഹനാപകടം; അബ്ദുൽ അസീസിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ബുറൈദ: റിയാദ്-മദീന എക്സ്പ്രസ്സ് റോഡിൽ ഖസീം പ്രവിശ്യയിലെ അൽഗാത്തിൽ ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുൽ അസീസിന്റെ മൃതദേഹം കുടുംബത്തിന്റെ ആവശ്യപ്രകാരം നാട്ടിലെത്തിക്കും. കത്തറമ്മൽ പുക്കാട്ട് പുരയിൽ കുരുടൻചാലിൽ അബ്ദുൽ അസീസാണ് (61) അപകടത്തിൽ മരിച്ചത്. റിയാദിൽ പ്രവാസിയായ അസീസ് ജോലിയാവശ്യാർഥം ബുറൈദയിൽ വന്ന് മടങ്ങവേ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കാൻ ഉനൈസ കെ.എം.സി.സി ഭാരവാഹികൾ രംഗത്തുണ്ട്.

പരേതനായ വാവാട്ട് കുരുടൻചാലിൽ അഹ്മദ് മുസ്‌ലിയാരുടെ മകനാണ്. മാതാവ് ഖദീജ. ഭാര്യ റംല വാവാട്. മക്കൾ സഹീറ (മൈക്രോ ബയോളജിസ്റ്റ്- ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർഥിനി), മരുമകൻ ഷെരീഫ് എളേറ്റിൽ (ബേബി മെമ്മോറിയൽ ആശുപത്രി). സഹോദരങ്ങൾ: ലത്തീഫ് ഈങ്ങാപ്പുഴ (എക്‌സി. എൻജി., കെ.എസ്.ഇ.ബി), മൂസക്കോയ, മൈമൂന, എൻജി. സിദ്ദീഖ്, ഇഖ്ബാൽ.

Tags:    
News Summary - car accident; body of Abdul Azeez will be brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.