ജിദ്ദ: ജിദ്ദയിലെ കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിലെ രണ്ടാം ആഴ്ചയിലെ കളികളിൽ ഹൊറൈസൺ ടീം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യൂനിവേഴ്സ് ടീമിനെ തകർത്തു. മറ്റൊരു മത്സരത്തിൽ ഗാലക്സിയും ഓറിയോണും രണ്ടു ഗോളുകൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു.
സ്റ്റാർസ് അക്കാദമി ജിദ്ദ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം മത്സരത്തിൽ ഓറിയോണിനുവേണ്ടി രണ്ടു ഗോളുകൾ നേടിയ റിയാസിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കുകയും രണ്ടു ഗോളുകൾ നേടുകയും ചെയ്ത സാജിദ് മാൻ ഓഫ് ദ മാച്ചിന് അർഹനായി. മജീദ്, മുനീബ്, ഷമീഫ് എന്നിവർ കളി നിയന്ത്രിച്ചു. മാൻ ഓഫ് ദ മാച്ചിനുള്ള ട്രോഫികൾ വി. അഹ്മദ് കോയ, പി.എം. അബ്ദുറഹ്മാൻ എന്നിവർ സമ്മാനിച്ചു. ലുഖ്മാൻ, ഫിറോസ്, ഖമറുദ്ദീൻ ഷൗക്കത്ത് എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.