ജിദ്ദ: റമദാനോട് അനുബന്ധിച്ച പൊതുമാപ്പിൽ രാജ്യത്തെ വിവിധ മേഖലകളിൽ ജയിൽ മോചിതരായവരുടെ എണ്ണം 1,148 ആയി. പൊതുമാപ്പിന് നിശ്ചയിച്ച നിബന്ധനകൾ പൂർത്തിയാക്കിയവരെയാണ് രാജകാരുണ്യത്താൽ മോചിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഇതിലുണ്ട്. സൽമാൻ രാജാവിെൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ് റമദാനിൽ ആളുകളെ മോചിപ്പിക്കുന്നതെന്ന് ജയിൽ ഡയറക്ട്രേറ്റ് വക്താവ് ജനറൽ അയ്യൂബ് ബിൻ ഹിജാബ് പറഞ്ഞു.
മക്ക മേഖലയിൽ 267 പേർ ഇതിനകം മോചിതരായി കഴിഞ്ഞു. മോചിതരായവർ സൽമാൻ രാജാവിന് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.