റിയാദ്: സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെൻറര്‍ ആക്രമണത്തിെൻറ പശ്ചാത്തലത്തില്‍ സൗദിയിലെ പത്ത് സ്ഥാപനങ്ങള്‍ക്കെതിരെ അമേരിക്കയിലെ 12 ഇന്‍ഷുറന്‍സ് കമ്പനികള്‍ കേസ് ഫയല്‍ ചെയ്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പ്രമുഖ ബാങ്കുകളും സ്വകാര്യ കമ്പനികളും ചാരിറ്റി സ്ഥാപനങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
അമേരിക്കന്‍ കോണ്‍ഗ്രസ് കഴിഞ്ഞ സെപ്റ്റംബറില്‍ അംഗീകരിച്ച ജസ്റ്റ നിയമമനുസരിച്ചാണ് കേസ് ഫയല്‍ ചെയ്തത്.
അല്‍റാജ്ഹി ബാങ്ക്, നാഷനല്‍ കൊമേഴ്സ്യല്‍ ബാങ്ക് എന്നിവക്ക് പുറമെ, ദല്ല കമ്പനി, മുഹമ്മദ് ബിന്‍ലാദന്‍ കമ്പനി, വേള്‍ഡ് മുസ്ലീം ലീഗ് (റാബിത്ത) ഉള്‍പ്പെടെയുള്ള ഏതാനും ചാരിറ്റി സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് 4.2 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കേസില്‍ ആവശ്യപ്പെട്ടിത്.
സെപ്റ്റംബര്‍ 11ലെ തീവ്രവാദ ആക്രമണത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ ഈ സ്ഥാപനങ്ങള്‍ പ്രേരണ നല്‍കിയതായും അല്‍ഖാഇദക്ക് സാമ്പത്തികമോ മറ്റോ നിലക്കുള്ള പിന്തുണ നല്‍കിയതായും നഷ്ടപരിഹാരത്തിന് സമര്‍പ്പിച്ച കേസില്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ഈ സ്ഥാപനങ്ങള്‍ സംഭവത്തില്‍ കുറ്റക്കാരല്ലെന്ന് ഇതിന് മുമ്പ് പലതവണ അമേരിക്കന്‍ കോടതി തന്നെ അംഗീകരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.