ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിൽ നിര്യാതനായി

സലാല: അർബുദ ബാധിതനായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന യുവാവ് നിര്യാതനായി. വടകര കോട്ടക്കൽ ക്രാഫ്റ്റ് വില്ലേജിനു സമീപം താമസിക്കുന്ന കോയാന്റ വളപ്പിൽ വിനീഷ് (32) ആണ് മരണപ്പെട്ടത്.

സലാലയിലെ ആദ്യകാല പ്രവാസിയും മംഗല്യ ഹോട്ടലിന്റെ ഉടമയുമായിരുന്ന പവിത്രന്റെയും ലതയുടെയും മകനാണ്. രോഗ ബാധയെ തുടർന്ന് രണ്ട് വർഷത്തോളമായി കൊച്ചിയിലെ ഡോ. ഗംഗാധരന്റെ ചികിത്സയിലായിരുന്നു. എൻജിനീയറായ വിനീഷ് ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝായുമായി ചേർന്ന് സ്വകാര്യ എൻജിനീയറിങ് കമ്പനി നടത്തി വരികയായിരുന്നു.

ഭാര്യ: സുക്യത. മക്കൾ: ധൻവിൻ, ദക്ഷിൺ. സഹോദരി: കവിത . മ്യതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വലിയ സൗഹ്യദ വലയത്തിനുടമയായിരുന്ന വിനിഷിന്റെ അകാല വിയോഗം സലാലയിലെ മലയാളി പ്രവാസികളെ ദുഃഖത്തിലാഴ്ത്തി.

Tags:    
News Summary - A native of Vadakara passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.