ദോഹ: മധ്യ കേരള മഹാ ഇടവകയുടെ ബിഷപ്പും സി.എസ്.ഐ സഭയുടെ മോഡറേറ്ററുമായ റവറൻറ് തോമസ് കെ ഉമ്മന്‍ ദോഹയിൽ സ്വീകരണം നൽകി. മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം ദോഹയിൽ എത്തുന്നത്. ഐ.ഡി.സി.സി കോംപ്ലക്സിലെ സി.എസ്.ഐ സെൻറ് തോമസ് ഇടവകയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. വിവിധ മതങ്ങൾക്ക് ഖത്തറിൽ ലഭിക്കുന്ന സ്വാതന്ത്ര്യവും അംഗീകാരവും വലുതാണെന്നും ഇക്കാര്യത്തിൽ ഖത്തർ വലിയ മാതൃകയാണെന്നും അദ്ദേഹം സ്വീകരണചടങ്ങിൽ പറഞ്ഞു.
ജൻമം കൊണ്ട് നാം ഇന്ത്യക്കാരാണെങ്കിലും ജീവിക്കുന്നത് ഖത്തറിലാണ്. ഇൗ രാജ്യം നൽകുന്ന സുരക്ഷിതത്വവും സമാധാനവും ഏറെ വലുതാണ്. ഇത്രയൊക്കെ നമുക്ക് നൽകുന്ന ഖത്തറിന് വേണ്ടി പ്രതിബദ്ധതയോടെ എല്ലാവരും പ്രവർത്തിക്കണമെന്നും ബിഷപ്പ് പറഞ്ഞു. പള്ളിയിൽ നടന്ന സ്വീകരണത്തിൽ വിവിധ സഭയുടെ പട്ടക്കാരും ഭാരവാഹികളും പങ്കെടുത്തു. ആരാധനയുടെ 40ാം വാർഷികാഘോഷവും നടന്നു.
സർവീസ് അഫയേഴ്സ് സെക്രട്ടറി ജനറൽ ഒാഫിസ് അസി. ഡയറക്ടർ മറിയം നാസർ അൽ ഹൈൽ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സുരീന്ദർ ഭഗത്, മാർതോമ ചർച്ച് വികാരി റവ. ജ്യോതിസ് സാം, ആംഗ്ലിക്കൻ ചർച്ച് അഡ്മിനിസ്ട്രേറ്റർ ഇയാൻ നിക്കോൽസൺ, െഎ.ഡി.സി.സി ചീഫ്കോഒാർഡിനേറ്റർ ജേക്കബ് ജോർജ്, റവ. രഞ്ജി കെ. ജോർജ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.