ദോഹ: ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ (ക്യു.എന്‍.എ) വെബ്സൈറ്റ് ഹാക്കിങിെൻറ അണിയറക്കഥകളിലേക്ക് വീണ്ടും അൽജസീറ.
അയൽരാജ്യത്തിെൻറ ഒരു സര്‍ക്കാര്‍ കെട്ടിടം കേന്ദ്രീകരിച്ചാണ് ഹാക്കിങ് നടന്നതെന്നാണ് അല്‍ജസീറയുടെ നിർണായക വെളിപ്പെടുത്തൽ. ‘മാ ഹുഫിയ അ അലം’ എന്ന ദൃശ്യപരമ്പരയിലാണ് പുതിയ വെളിപ്പെടുത്തലുകൾ. അസര്‍ബൈജാനില്‍ നിന്നുള്ള ഒരു ഡമ്മി കമ്പനി മൂന്നു തുര്‍ക്കിഷ് സൈബര്‍ സുരക്ഷാ കമ്പനികളോട് ക്യുഎന്‍എ ഉള്‍പ്പടെയുള്ള ഒരുപറ്റം വെബ്സൈറ്റുകളെക്കുറിച്ച് പഠിച്ച് വിവരം കൈമാറണമെന്ന് ആവശ്യപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി. തങ്ങളുടെ ഇൻറര്‍നെറ്റ് സുരക്ഷ ശക്തിപ്പെടുത്തുന്നതി നാണിതെന്നായിരുന്നു അവരുടെ അവകാശവാദം. ഖത്തറിനെതിരായ മാധ്യമ ക്യാമ്പയിനുകള്‍ക്കായി ഉപയോ ഗിച്ച ട്വിറ്റര്‍ അക്കൗണ്ടുകളെല്ലാം ഹാക്കിങിന് തൊട്ടുമുമ്പ് സൃഷ്ടിക്കപ്പെട്ടവയാണെന്നും വ്യക്തമായി.
ഖത്തര്‍ കമ്പ്യൂട്ടിങ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്(ക്യുസിആര്‍ഐ), സൈബര്‍ കുറ്റകൃത്യാന്വേഷണവുമായി ബന്ധപ്പെട്ടു പ്ര വര്‍ത്തിക്കുന്ന രാജ്യാന്തര കമ്പനികളുമായി സഹകരിച്ചാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയത്. പ്രതി സന്ധിക്കു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും ഏകദേശം അന്‍പതോളം അക്കൗണ്ടുകള്‍ സൃ ഷ്ടിക്കപ്പെട്ടതായി കണ്ടെത്തി.
കുറ്റകൃത്യത്തില്‍ രണ്ടു ഹാക്കിങ് ടീമുകള്‍ ഉള്‍പ്പെട്ടതായി ആഭ്യന്തരമന്ത്രാലയ ത്തിലെ സൈബര്‍ക്രൈം വിഭാഗം കണ്ടെത്തിയിരുന്നു. ആദ്യ ടീം ക്യുഎന്‍എ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. 2016 അവസാനത്തിലായിരുന്നു ഇത്.
അതിനുശേഷം ഈ വിവരങ്ങള്‍ രണ്ടാമത്തെ ടീമിന് കൈമാറി. ഹാക്കിങ് നടത്തിയത് രണ്ടാമത്തെ ടീമാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 19 മുതലാണ് ഹാക്കിങിന് തുടക്കംകുറിച്ചത്. മറ്റൊരു അയൽരാജ്യത്തിെൻറ ധനസ ഹായത്തോടെയും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയുമാണ് ഹാക്കിങ് നടന്നതെന്ന് അൽജസീറ വ്യക്ത മാക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കിങ് ഏജന്‍സിയുടെ പങ്കാളിത്തവും വെളിപ്പെടുത്തിയിട്ടുണ്ട്.
ഉപരോധ രാജ്യങ്ങളാണ് ക്യുഎന്‍എ ഹാക്ക് ചെയ്തതെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പര്യാപ്തമാണിതെന്നും ഖത്തര്‍ അറ്റോണി ജനറല്‍ അലി ബിന്‍ ഫെതായസ് അല്‍മര്‍റി അല്‍ജസീറ പരമ്പരക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ബില്യണ്‍ കണക്കിന് ഡോളറാണ് തങ്ങള്‍ക്ക് നഷ്ടമാകുന്നത്. ഉപരോധ രാജ്യങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2017 മെയ് 23 ന് അര്‍ധരാത്രിയാണ് ക്യുഎന്‍എയുടെ വെബ്സൈറ്റും ട്വിറ്ററും ഹാക്ക് ചെയ്യപ്പെടുകയും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്നാണ് പിന്നീട് ജൂണ്‍ അഞ്ചിന് നാല് അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
അല്‍ജസീറ സം പ്രേക്ഷണം ചെയ്ത ദൃശ്യപരമ്പരയുടെ പുതിയ അധ്യായം ഉള്‍പെടെ മുഴുവന്‍ ഭാഗങ്ങളും യൂട്യൂബില്‍ ലഭ്യമാണ്. ക്യുഎന്‍എ വെബ്സൈറ്റ് ഹാക്ക് ചെയ്തതില്‍ ഉപരോധരാജ്യങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന അമേരിക്കന്‍ ഇൻറലിജന്‍സ് റിപ്പോര്‍ട്ടിെൻറ പകര്‍പ്പും ചാനല്‍ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.