വുഖൂദിന് ഇളവ്: കരട് നിയമം ശൂറാ കൗൺസിൽ പരിഗണിച്ചു

ദോഹ: ശൂറാ കൗണ്‍സിലിന്റെ പ്രതിവാര യോഗത്തില്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സുലൈത്തി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഫ്യുവല്‍ കമ്പനി (വുഖൂദ്)ക്ക് ഗ്യാസ്, പെട്രോള്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ മാര്‍ക്കറ്റിംഗ്, വില്‍പ്പന, ഗതാഗതം, വിതരണം എന്നിവക്ക്ആനുകൂല്യം നീട്ടണമെന്ന ഫിനാന്‍ഷ്യല്‍ ആൻറ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിയുടെ കരട് നിയമം കൗണ്‍സില്‍ ചര്‍ച്ച് ചെയ്ത് തീരുമാനമെടുത്തു. കരട് നിയമം അംഗീകരിച്ച ശൂറാ കൗണ്‍സില്‍ ശിപാര്‍ശകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. കരയിലേയും കടലിലേയും പരിസ്ഥിതി സംരക്ഷിക്കാനുള്ള നിര്‍വ്വഹണങ്ങള്‍ ഉറപ്പുവരുത്തണമെന്ന ചില അംഗങ്ങളുടെ ശിപാര്‍ശ ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കും. ഇക്കാര്യം പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
Tags:    
News Summary - vukoodin ilav-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT