ദോഹ: റെക്കോര്‍ഡ് വേഗത്തില്‍ ലോകകപ്പ് സ്റ്റേഡിയമായ വഖ്റയിൽ പച്ചപ്പുല ്ല് വെച്ചുപിടിപ്പിച്ച് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസി. കഴി ഞ്ഞ ദിവസം ട്വിറ്ററിലാണ് സുപ്രിം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. 9.15 മണിക്കൂർ മാത്രമെടുത്താണ് അല്‍ വക്റ സ്റ്റേഡിയത്തില്‍ പച്ചപ്പുല്ല് പിടിപ്പിച്ചത്. ഫുട്ബാള്‍ ഗ്രൗണ്ടില്‍ ഇ ത്രയും വേഗത്തില്‍ പുല്ല് വെച്ചുപിടിപ്പിച്ചത് റെക്കോര്‍ഡാണ്. നേരത്തെ ഖലീഫ സ്റ്റേഡിയത്തില്‍ പുല്ലു വെച്ചുപി ടിപ്പിച്ചതായിരുന്നു റെക്കോര്‍ഡ് വേഗത. അവിടെ 13.15 മണിക്കൂറാണ് എടുത്തത്.
7800 ചതുരശ്ര മീറ്റര്‍ പ്രദേശത്ത് ആസ്പെയര് സോണ്‍ ഫൗണ്ടേഷന് ടര്‍ഫ് നഴ്സറിയില്‍ നിന്നും പുല്ലുകൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ 40 പേരടങ്ങുന്ന വിദഗ്ധ സംഘം പതിമൂന്നര മണിക്കൂര്‍കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നേരത്തെ അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് ഏറ്റവും കുറഞ്ഞ സമയത്തി നുള്ളില്‍ ഈ പരിപാടികളെല്ലാം പൂര്‍ത്തിയാക്കിയത്. അവിടെ 14.40 മണിക്കൂർ ആണ് ഇതിന് വേണ്ടിവന്നത്. ഈ വര്‍ഷം പകുതിയോടെ അല്‍ വക്റ സ്റ്റേഡിയം പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.