ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി അടുത്ത മാസം അമേരിക്കന്‍ പ്രസി ഡൻറ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് അല്‍ജസീറ റിപ്പോർട്ട് ചെയ്തു. ജൂലൈ ഒമ്പതിന് വൈറ്റ്ഹൗസിലായി രിക്കും കൂടിക്കാഴ്ച. ഖത്തറിനെതിരായ ഉപരോധം മൂന്നാംവര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ചയെന്ന പ്രത്യേകതയുമുണ്ട്. മേഖലാ രാഷ്ട്രീയം, സുരക്ഷാ വിഷയങ്ങള്‍, തീവ്രവാദത്തെ പ്രതിരോ ധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരുമെന്നാണ് പ്രതീ ക്ഷ. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുടെ ഭാഗത്തുനിന്നും ഇടപെടലുക ളുണ്ടായെങ്കിലും ഫലം കൈവരിക്കാനായിട്ടില്ല.
അമേരിക്കയുടെ മിഡില്‍ഈസ്റ്റിലെ സുപ്രധാന സൈനിക താ വളം ഖത്തറിലാണ്. ഇസ്രായേൽ– ഫലസ്തീൻ സമാധാനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രംപ് ഭരണകൂടം ജൂണ്‍ 25, 26 തീയതികളില്‍ മനാമയില്‍ സംഘടിപ്പിക്കുന്ന ബഹ്റൈന്‍ സമ്മേളനത്തിലും ഖത്തര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ അമീറും ഡോണള്‍ഡ് ട്രംപും വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു. ഖത്തറും അമേരിക്കയും തമ്മില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബന്ധമാണുള്ളത്. ബന്ധം കൂടുതല്‍ ദൃഢ മാക്കുന്നതിനും ഇപ്പോള്‍ത്തന്നെ മികച്ച രീതിയിലുള്ള സുരക്ഷാ, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തു ന്നതിനും അമീറിെൻറ സന്ദര്‍ശനം ഉപകരിക്കുമെന്ന് വൈറ്റ്ഹൗസ് ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.