ദോഹ: 2018 ജൂണിൽ റഷ്യയിൽ ലോകകപ്പിന് കിക്കോഫുയരുമ്പോൾ ഖത്തറിന് അഭിമാനമായി മത്സരം നിയ ന്ത്രിക്കുന്നതിന് താലിബ് സലീം അൽ മർരിയുമുണ്ടാകും. റഷ്യൻ ലോകകപ്പിനായി ഫിഫ പുറത്തിറക്കിയ റഫറി മാരുടെ പട്ടികയിലാണ് അസിസ്റ്റൻറ് റഫറിയായി താലിബ് അൽ മർരി ഇടം പിടിച്ചത്. ഖത്തറിൽ നിന്ന് ഇതാദ്യ മായാണ് ഒരു റഫറി ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിന് തെരഞ്ഞെടുക്കപ്പെടുന്നത്. ജൂൺ 14 മുതൽ ജൂലൈ 15 വരെയാണ് റഷ്യയിൽ ലോകകപ്പ് നടക്കുന്നത്. നേരത്തെ അണ്ടർ 20 ലോകകപ്പ്, എ എഫ് സി ചാമ്പ്യൻസ് ലീഗ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, ഫിഫ ലോകക്ലബ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ പ്രധാനപ്പെട്ട പോരാട്ടങ്ങളിൽ റഫറിയായിരുന്നു.
ഖത്തറിൽ നിന്നുള്ള ആദ്യ ലോകകപ്പ് റഫറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് താ ലിബ് അൽ മർരി പ്രതികരിച്ചു. റഷ്യൻ ലോകകപ്പിനായി തെരഞ്ഞെടുക്കപ്പെട്ട റഫറിമാർക്ക് അവസാനഘട്ട പരിശീലനമെന്നോണം രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ഏപ്രിൽ രണ്ടാം പകുതിയിൽ ഇറ്റലിയിൽ നടക്കും. അതേസമയം, റഷ്യൻ ലോ കകപ്പിൽ ഇംഗ്ലീഷ് റഫറിമാരും അസി. റഫറിമാരും പങ്കെടുക്കില്ല. ഇതാദ്യമായാണ് ലോക യുദ്ധത്തിന് ശേഷം ന ടക്കുന്ന ലോകകപ്പിൽ ഇംഗ്ലീഷ് റഫറിമാരുടെ അസാന്നിദ്ധ്യമുണ്ടാകുന്നത്. 46 രാജ്യങ്ങളിൽ നിന്നായി 36 റഫറിമാരും 63 അസിസ്റ്റൻറ് റഫറിമാരുമാണ് റഷ്യൻ ലോകകപ്പ് ഫുട്ബോൾ മ ത്സരങ്ങൾ നിയന്ത്രിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.