ദോഹ: മതപരിവര്‍ത്തനം മൗലികാവകാശമാണെന്നിരിക്കെ ഭീകരതയുടെ മൂടുപടമിട്ട് ഭരണഘടനാപരമായ അ വകാശത്തെ തടയാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ഡോ. സി.കെ അബ്ദുല്ല പ്രസ്താവിച്ചു. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച ‘മതം, വിശ്വാസം, മൗലികാവകാശം’ എന്ന ടേബിള്‍ ടോക്കില്‍ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനങ്ങള്‍ എല്ലാ കാലത്തും നിലനിന്നിട്ടുണ്ട്. എന്നാല്‍ മോദി അധികാരത്തില്‍ വന്നതുമുതല്‍ മതപരിവര്‍ത്തനം നിയമനിര്‍മാണം വഴി തടയുന്നതിനുള്ള ശ്രമം നടക്കുന്നു. സംസ്ഥാനങ്ങള്‍ക്കു മേല്‍ ഇതിനായി സമ്മര്‍ദം ചെലുത്തുന്നു. മതപരിവര്‍ത്തനം എന്‍.ഐ.എ അന്വേഷിക്ക ണമെന്ന് മുറവിളി കൂട്ടുന്നത് ഈ സാഹചര്യത്തിലാണ്. ലൗ ജിഹാദ് എന്നത് തീര്‍ത്തും കെട്ടുകഥമാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ തകര്‍ക്കുന്ന ഇത്തരം ഗൂഢനീക്കങ്ങളെ ജനാധിപത്യസമൂഹം ചെറുത്തു തോല്‍പ്പിക്കണം.
അബ്ദുൽ നാസര്‍ മഅ്ദനിക്കെതിരായ നീക്കങ്ങളും പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും എതിർക്കപ്പെടേണ്ടതാണെന്ന് ആണ്ടൂര്‍കോണം നൗഷാദ് (പി.സി.എഫ്) ചൂണ്ടിക്കാട്ടി. കോടതികളില്‍ പോലും പ്രതീക്ഷ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് ഡോ. ഹാദിയ കേസില്‍ ഹൈക്കോടതിയുടെ വിധിയില്‍ കണ്ടതെന്ന് ജാബിര്‍ താനൂര്‍ (ഐ.എം.സി.സി) പ്രസ്താവിച്ചു.
ഭരണഘടന പൗരന്മാര്ക്ക് അനുവദിച്ചു നല്കുന്ന മൗലികാവകാശങ്ങള്‍ക്കുവേണ്ടി സമരരംഗത്ത് വരേണ്ടി വരുന്ന അവസ്ഥ തന്നെ ജനാധിപത്യത്തിെൻറ അപചയമാണെന്ന്് തനത് സാംസ്കാരിക വേദി പ്രസിഡൻറ് എ.എം നജീബ് ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട മതപരിവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി അപരവല്ക്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ മതേതര ശക്തികളോടൊപ്പം നിന്ന് നീതി നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ജനാധിപത്യസമൂഹത്തില്‍ ന്യൂനപക്ഷം ചെയ്യേണ്ടതെന്ന്് ഷാഹുല്‍ ഹമീദ് നന്മണ്ട (ഇസ്ലാഹി സെൻറര്‍) സൂചിപ്പിച്ചു. ഖത്തര്‍ ഇ ന്ത്യന്‍ സോഷ്യല്‍ ഫോറം ദേശീയ സെക്രട്ടറി സഈദ് കൊമ്മച്ചി ചര്‍ച്ചകള്‍ നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡൻറ് അഹ്മദ് കടമേരി, സെക്രട്ടറി അഷ്റഫ് പള്ളത്ത്, മുഹമ്മദലി പേരാമ്പ്ര, ആരിഫ് കടമേരി, മുഹമ്മദ് റാഫി, ഡോ. അനസ് പെരുമ്പാവൂര്‍, കെ മുഹമ്മദലി, സുബൈര്‍ പട്ടാമ്പി, ശംസുദ്ദീന്‍ താനൂര്‍, സി.അ ബ്ദുൽ റഊഫ് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.