ദോഹ: പുനർനിർമ്മാണം പൂർത്തിയായ ആസ്പയർ സോണിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം ലോകത്തിലെ മുൻനിര താരങ്ങളെ വരവേൽക്കാനൊരുങ്ങി നിൽക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ലോകത്തിലെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്ന് കൂടിയാണ് ഖലീഫ സ്റ്റേഡിയം.
ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്മെൻറ് സിസ്റ്റത്തിെൻറ സാക്ഷ്യപത്രം ലഭിച്ച സ്റ്റേഡിയത്തിൽ ഡിജിറ്റൽ ഫ്ലഡ്ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ സ്റ്റേഡിയത്തിൽ പതിപ്പിച്ചിട്ടുള്ള എൽ ഇ ഡി വിളക്കുകൾ ഏത് പാതിരാത്രിയിലും സ്റ്റേഡിയത്തിെൻറ ഒളി മങ്ങാതെ കാത്തുസൂക്ഷിക്കുന്നു.
ഇതിന് പുറമേയാണ് ലോക കപ്പ് മത്സരങ്ങൾക്കായി ശീതീകരണ സംവിധാനവും സജ്ജീകരിച്ചത്. കളിക്കാർക്കും കാണികൾക്കും ഒഫീഷ്യൽസിനും മാധ്യമപ്രവർത്തകർക്കും ഒരുപോലെ പ്രയോജനപ്പെടും വിധത്തിലാണ് ശീതീകരണ സംവിധാനത്തിെൻറ ഘടന തയ്യാറാക്കിയിരിക്കുന്നത്.
ഖത്തറിലെത്തുന്ന സന്ദർശകരുടെ ഒഴിച്ചുകൂടാനാകാത്ത ഒരു കേന്ദ്രമായി ഇതിനകം ഖലീഫ സ്റ്റേഡിയവും പരിസരവും മാറിക്കഴിഞ്ഞിട്ടുണ്ട്. പുനർനിർമ്മാണത്തിന് ശേഷം സന്ദർശകരുടെ തിരക്ക് വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുനർനിർമ്മാണം കഴിഞ്ഞ് കഴിഞ്ഞ വർഷത്തെ അമീർ കപ്പ് ഫുട്ബോൾ കലാശപ്പോരാട്ടത്തിനായാണ് ആദ്യമായി സ്റ്റേഡിയം തുറന്നുകൊടുത്തത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തന്നെ നേരിട്ടെത്തിയാണ് സ്റ്റേഡിയത്തിെൻറ ഉദ്ഘാടന കർമ്മം നാട മുറിച്ച് നിർവഹിച്ചത്. ഈ വർഷത്തെ അമീർ കപ്പ് ഫൈനലും നടക്കാനിരിക്കുന്നത് ഖലീഫ സ്റ്റേഡിയത്തിൽ തന്നെ.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക അത്ലറ്റിക് മീറ്റാണ് ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി നടക്കാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കായിക മേള. ഇതിെൻറ മുമ്പായി പരീക്ഷണമെന്നോണം അടുത്ത വർഷത്തെ ദോഹ ഡയമണ്ട് ലീഗും ഖലീഫ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഇതിനകം സംഘാടകർ വ്യക്തമാ ക്കിക്കഴിഞ്ഞു.
2019 ഒക്ടോബർ 28 മുതൽ ആറ് വരെയാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്നത്. ചാമ്പ്യൻഷിപ്പിെൻറ സമയക്രമം ദോഹയിൽ പുറത്തിറക്കി. രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ പ്രസിഡൻറ് സെബാസ്റ്റ്യൻ കോയും വൈസ് പ്രസിഡൻറും സംഘാടക സമിതി വൈസ് ചെയർമാനുമായ ദഹ്ലാൻ അൽ ഹമദുമാണ് ദോഹ ലോക ചാമ്പ്യൻഷിപ്പിെൻറ സമയക്രമം പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.