ദോഹ: തുർക്കിയിലെ സാമ്പത്തികപ്രതിസന്ധിയിൽ ഇന്ത്യൻ രൂപക്ക് വൻ ഇടിവ് തട്ടിയതോടെ രൂപയുമായുള്ള വിനിമയനിരക്കിൽ ഖത്തരി റിയാലിന് വൻ മുന്നേറ്റം. ചൊവ്വാഴ്ച ഒരു ഖത്തർ റിയാലിന് 19.90 രൂപ ആണ് ലഭിച്ചത്. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് വന്നത്. ഡോളറിനെതിരെ 69.62 ആണ് രൂപയുടെ ചൊവ്വാഴ്ചത്തെ മൂല്യം. മറ്റ് ഗൾഫ് രാജ്യങ്ങളുടെ കറൻസികളുടെയും വിനിമയ നിരക്ക് കൂടിയിട്ടുണ്ട്. ഒരു സൗദി റിയാലിന് 18.66 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഒമാൻ റിയാലിന് 181 രൂപ. ബഹ്റൈൻ ദീനാറിന് 186 രൂപ കിട്ടി.
ഇത്രയും വലിയ വിനിമയ വ്യത്യാസം ചരിത്രത്തിലില്ലാത്തതാണെന്ന് സാമ്പത്തിക വിദഗ്ധരും പ്രവാസികളും ചൂണ്ടിക്കാട്ടുന്നു.
തുർക്കി സാമ്പത്തിക പ്രതിസന്ധിയാണ് ആഗോള തലത്തിൽ അമേരിക്കൻ ഡോളറിെൻറ മൂല്യം ഉയർത്തിയത്. അതേ സമയം രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് പ്രവാസികള്‍ക്ക് വലിയ നേട്ടമായി. പലരും അവസരം മുതലാക്കി നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ്. എക്സ്ചേഞ്ച് സെൻററുകളിലെല്ലാം വലിയ തിരക്കാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. എന്നാൽ രൂപയുടെ ഇടിവ് താൽക്കാലികമാണെന്നും രൂപ ഉടൻ തിരിച്ചുവരുമെന്നും സിറ്റിഎക്സ്േചഞ്ച് സി.ഇ.ഒ ഷറഫ് പി.ഹമീദ് പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിൽ, മേയ് മുതൽ തുടങ്ങിയ രൂപയുടെ ഇടിവാണ് ഇപ്പോൾ ഏറ്റവും രൂക്ഷമായ നിലയിലേക്ക് എത്തിയിരിക്കുന്നത്.
ജൂലൈ ഒന്നിന് 18.8005 രൂപയാണ് ഒരു ഖത്തർ റിയാലിന് ലഭിച്ചത്. ജൂലൈ അഞ്ചിന് ഇത് 18.918 രൂപയായി.
ജൂലൈ 19ന് 18.9356 രൂപയിൽ എത്തി. ജൂലൈ 22നാകെട്ട ഒരു റിയാലിന് 19.0098 രൂപയിലേക്ക് വന്നു. പിന്നീട് ഇൗ നിരക്ക് 18ലേക്ക് തന്നെ വരികയായിരുന്നു.
ആഗസ്റ്റ് ഒന്നിന് 18.769 രൂപയായിരുന്നു ഒരു റിയാലിന് ലഭിച്ചത്. ആഗസ്റ്റ് ആറിനാകെട്ട 18.9012 രൂപയിലേക്ക് വന്നു. പത്താംതീയതി ഒരു ഖത്തർ റിയാലിന് ലഭിച്ചതാകെട്ട 18.9762 രൂപയാണ്. 12ാം തീയതി 18.9759 രൂപയാണ് ഒരു റിയാലിന് ലഭിച്ചത്. ഇതാണ് ഇന്നലെ 19.90ലേക്ക് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.