ദോഹ: കഴിഞ്ഞ ദിവസം ഹമദ് ആശുപത്രിയിൽ മരിച്ച കുഞ്ഞുസഹോദരങ്ങൾക്ക് നാടൊന്നടങ്കം യാത്രാമൊഴി നൽകി. ഖബറടക്കത്തിന് നൂറുകണക്കിനാളുകളെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിെൻറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴുമാസം) എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്.
വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസ്സവുംമൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിങ്കളാഴ്ച അസർ നമസ്കാരത്തിനുശേഷം അബൂഹമൂറിലെ ഖബറിസ്ഥാനിലാണ് ഖബറടക്കം നടന്നത്. നമസ്കാരത്തിന് പള്ളി ഇമാം നേതൃത്വം നൽകി. ആഭ്യന്തരമന്ത്രാലയത്തിലെ പ്രതിനിധികളും എത്തിയിരുന്നു. നിരവധി പ്രവാസി മലയാളി സംഘടനകളുടെ നേതാക്കളും പ്രവർത്തകരുമടക്കം പ്രാർഥനയിൽ പങ്കെടുത്തു. അടുത്ത ഫ്ലാറ്റിൽ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയോഗിച്ചതുമൂലമുള്ള വിഷബാധയാണ് കുഞ്ഞുങ്ങളുെട മരണകാരണമെന്ന് കഴിഞ്ഞ ദിവസം ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ആദ്യഘട്ടത്തിലുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരമാണിത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയോടെയാണ് ഛർദിയും ശ്വാസതടസ്സവുംമൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ മാതാപിതാക്കളും അവശനിലയിൽ ചികിത്സയിലായിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷെൻറ അടിയന്തരവിഭാഗത്തിലെ മെഡിക്കൽ സംഘം സംഭവത്തിൽ പ്രാഥമിക അന്വേഷണം നേരത്തേ പൂർത്തിയാക്കിയിരുന്നു. സാംക്രമികരോഗ അന്വേഷണ വിഭാഗത്തിേൻറയും വിഷചികിത്സ കമീഷെൻറയും നേതൃത്വത്തിൽ കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണവും നടത്തിയിരുന്നു. ഇവർ കഴിച്ച ഭക്ഷണത്തിെൻറ സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽനിന്നാണ് മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് തെളിഞ്ഞത്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം മരണം കീടനാശിനി സാന്നിധ്യം മൂലമോ രാസവസ്തുക്കളുടെ സാന്നിധ്യം മൂലമോ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.