സൈപ്രസുകാരനായ മൈക്കിൾ 12 വർഷമായി ഖത്തറുമായി ചങ്ങാത്തത്തിലായിട്ട്. മുഴുവൻപേര് ഒഡീസിയസ് മൈക്കിൾ. ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നു. തെൻറ രാജ്യത്തിന് ഇസ്ലാമുമായും മുസ്ലിംകളുമായും അടുത്തബന്ധമാണുള്ളതെന്ന് ഇദ്ദേഹം പറയുന്നു. സൈപ്രസിലെ ലർനാകയിൽ സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയായ ‘ഹല സുൽത്താൻ ടെക്ക്’ ലോകപ്രശസ്തമാണ്. ഉമ്മുഹറം പള്ളി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഏറെ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന തീർത്ഥാനകേന്ദ്രമായ ഇത്ലോക പുരാതന കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. തേൻറതായ വഴിയിൽ ഉപവാസമെടുക്കലാണ് മൈക്കിളിെൻറ രീതി. റമദാനിൽ മുസ്ലിംകളായ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് പുകവലിക്കുക, ഭക്ഷണം കഴിക്കുക എന്നിവ ഒഴിവാക്കുന്നതിൽ കണിശക്കാരനാണ്. ക്രിസ്തുമതത്തിലും ഇൗസ്റ്റർ, ക്രിസ്മസ് എന്നിവയോടനുബന്ധിച്ച് നോമ്പ് ഉണ്ട്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുക, ബഹുമാനിക്കുക ഇതാണ് എല്ലാവരും പിൻപറ്റേണ്ടതെന്ന് മൈക്കിൾ പറയുന്നു.
ഒൗേദ്യാഗികമായി റിപ്പബ്ലിക് ഒാഫ് സൈപ്രസ് എന്ന് അറിയപ്പെടുന്ന സൈപ്രസ് എന്ന രാജ്യം കിഴക്കൻ മെഡിറ്ററേനിയനിലാണ് സ്ഥിതിചെയ്യുന്നത്. നിേകാഷ്യയാണ് തലസ്ഥാനം. മേഖലയിൽ വലുപ്പത്തിലും ജനസാന്ദ്രതയിലും മൂന്നാം സ്ഥാനത്തുള്ള ദ്വീപാണിത്. തുർക്കി, സിറിയ, ലെബനാൻ, ഇസ്രായേൽ, ഇൗജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുമായാണ് അതിർത്തി പങ്കിടുന്നത്. മതവിശ്വാസങ്ങൾക്ക് വളക്കൂറുള്ള യൂറോപ്യൻ യൂനിയനിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് സൈപ്രസ്. ക്രിസ്തുമത വിശ്വാസികളാണ് കൂടുതൽ. 89 ശതമാനമാണ് ക്രിസ്ത്യാനികൾ. 1.8 ശതമാനമാണ് മുസ്ലിംകൾ. ഹിന്ദുമതവിശ്വാസികളുമുണ്ട്. ചരിത്രത്തിൽ തന്നെ ഇസ്ലാമിനോട് നല്ല ബന്ധമുണ്ട് സൈപ്രസിനെന്ന് മൈക്കിൾ പറയുന്നു. ഗ്രീക്ക്, ടർക്കിഷ് എന്നിവയാണ് ഒൗദ്യോഗിക ഭാഷകൾ. അറബി ഒൗദ്യോഗിക ന്യൂനപക്ഷ ഭാഷയാണ്. ഒൗദ്യോഗിക പരിഗണനയില്ലെങ്കിലും ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കുന്നു. റഷ്യക്കാരിയായ അലക്സാൻഡ്ര ബെസ്റുകോവ ആണ് ഭാര്യ. സെലിന മൈക്കിൾ ഏക മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.