ദോഹ: റമദാനിലെ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾ ഒരു കാരണവശാ ലും പ്രവേശിക്കരുതെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റിെൻറ പ്രത്യേക അനുമതി പ്രകാരം മാത്രമേ ട്രക്കുകൾക്ക് ദോഹയിലേക്ക് പ്രവേശിക്കാനുള ്ള അനുവാദമുള്ളൂവെന്നും നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ ചു മത്തുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ഗതാഗതക്കുരുക്ക് സംബന്ധി ച്ച് പൊതുജനങ്ങളുടെ പരാതികൾ കണക്കിലെടുത്താണ് വകുപ്പിെൻറ കർശന നിർദേശം.
തിരക്കേറിയ സമയങ്ങളിൽ നിയമലംഘനം നടത്തുന്ന ട്രക്കുകൾക്ക് 3000 റിയാൽ വരെ പിഴ ചുമത്തും. റമദാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിെൻറ ഭാഗമായാണ് ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുന്നതെന്നും മാധ്യമ, ഗതാഗത ബോധവൽകരണവിഭാഗം അസി. ഡയറക്ടർ കേണൽ ജാബിർ മുഹമ്മദ് റാഷിദ് ഉബൈദ പറഞ്ഞു. മദീന ഖലീഫയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത ബോധവൽകരണത്തിലും അപകടങ്ങൾ കുറക്കുന്നതിലും കുടുംബത്തിെൻറ പങ്ക് വലുതാണെന്നും കേണൽ ഉബൈദ കൂട്ടിച്ചേർത്തു. തിരക്കേറിയ സമയങ്ങളിലെ ട്രക്കുകളുടെ നീക്കവും ട്രാഫിക് സിഗ്നലുകൾ ആവശ്യത്തിനനുസരിച്ച് പരിഷ്കരി ക്കുന്നതും നഗരത്തിൽ പേട്രാളിംഗ് ശക്തമാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ വിവിധയിടങ്ങളിൽ നിന്നുള്ള പരാതികൾ ഉന്നയിക്കപ്പെട്ടു.
ട്രാഫിക് വകുപ്പും രാജ്യത്തെ പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കും. അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് വഴി ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രശ്നങ്ങളും പരാതികളും കേൾ ക്കാനും നിർദേശങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കപ്പെടാനും സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മേജർ ഖാലിദ് ഈദ് അൽ മുഹൈസ, ക്യാപ്റ്റൻ മുഹമ്മദ് അബ്ദുല്ല അൽ അത്വിയ്യ, ക്യാപ്റ്റൻ എഞ്ചി. മുഹമ്മദ് മിസ്ഫർ അൽ ഹാജിരി, ക്യാപ്റ്റൻ അബ്ദുൽ വാഹിദ് ഗരീബ് അൽ അൻസി, ഫസ്റ്റ് ലഫ്. അബ്ദുൽ റഹ്മാൻ മു ഹമ്മദ് അൽ അലാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.