ദോഹ: ഗുണമേന്മയും നിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിെൻറ ഭാഗമായി രാജ്യത്തെ ക്ഷീരോൽപന്ന ഫാക്ടറികളിലും ഉൽപന്നങ്ങളിലും ആരോഗ്യ മന്ത്രാലയം നിരവധി പരിശോധനകൾ നടത്തി. ഉൽപാദനത്തിെൻറ വിവിധ ഘട്ടങ്ങളെ സംബന്ധിച്ചും മന്ത്രാലയം വിശദമായ പരിശോധനയാണ് നടത്തിയത്.
മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി വകുപ്പ് പരിശോധകരാണ് ഇതിന് നേതൃത്വം നൽകിയത്. രാജ്യത്തെ മുഴുവൻ ക്ഷീര പ്ലാൻറുകളും സന്ദർശിച്ച മന്ത്രാലയ ഉദ്യോഗസ്ഥർ, സംഭരണ ഡിപ്പോകൾ, ഗതാഗതം, സെയിൽസ് ഔട്ട്ലെറ്റുകൾ, ഡയറി വാഹനങ്ങൾ തുടങ്ങി ക്ഷീരോൽപന്നങ്ങളുടെ നിർമാണത്തിെൻറ മുഴുവൻ ഘട്ടങ്ങളിലും പരിശോധനകൾ നടത്തുകയും അന്താരാഷ്ട്ര നിലവാരത്തിനും ആരോഗ്യ സുരക്ഷക്കും ആവശ്യമായ മുഴുവൻ നിർദേശങ്ങളും പാലിക്കുന്നുെണ്ടന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഡയറി ഫാമുകളിലെ ഫുഡ് കൺേട്രാൾ സംവിധാനത്തെ സംബന്ധിച്ച് പരിശോധകർ വിവരിച്ചുനൽകി. പാലിെൻറയും പാലുൽപന്നങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ സംബന്ധിച്ച് പ്രസ്തുത സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ എച്ച്.എ.സി.സി.പി, ഐ.എസ്.ഒ തുടങ്ങിയ ക്വാളിറ്റി കൺേട്രാൾ സംവിധാനങ്ങൾ പാലിച്ചാണ് ഉൽപാദന പ്രക്രിയ നടക്കുന്നതെന്ന് ഇതിലൂടെ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഫാക്ടറികളിലെ വിവിധ രേഖകളും മറ്റും പരിശോധകർ വിലയിരുത്തുകയും ചെയ്തു. ഭക്ഷ്യോൽപന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഉപഭോക്താക്കളും പരിശോധക സംഘങ്ങളും തമ്മിലുള്ള പങ്കാളിത്തം പ്രാവർത്തികമാക്കുന്നതിന് മന്ത്രാലയം പരിശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.