ദോഹ: പൊതുഇടങ്ങളിലെ ഒത്തുകൂടൽ നിരോധിച്ചതിൽ കൂടുതൽ വിശദീകരണങ്ങളുമായി ആഭ്യന്തരമന്ത്രാലയം. ഇതുപ്രകാരം വീടുക ളിൽ നടക്കുന്ന ഒത്തുചേരൽ പരിപാടികൾ അടക്കം നിരോധനത്തിൻ െറ പരിധിയിൽ വരും. വീടുകളിലെ സമൂഹ ചടങ്ങുകൾ, അനുശോചനയോഗ ങ്ങൾ അടക്കമുള്ളവ വിലക്കിയിട്ടുണ്ട്. പള്ളിമുറ്റങ്ങള്‍, ബീച്ചുകള്‍, പൊതുപാര്‍ക്കുകള്‍, കോര്‍ണീഷ്, വീടിന് പുറത ്തുള്ള മജ് ലിസുകളിൽ എന്നിവിടങ്ങളിലൊന്നും അനുശോചന ചടങ്ങുകള്‍ എന്നിവയുള്‍പ്പടെയുള്ള ഒത്തുചേരലുകൾ നിരോധിച്ചിട്ടുണ്ട്.
കോവിഡ്19 പടരാതിരിക്കാനായി സാമൂഹിക പരിപാടികള്‍ ഉള്‍പ്പടെ എല്ലാത്തരം ഒത്തുചേരലുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി മാത്രമായിരിക്കണം വാഹനയാത്ര. വാഹനയാത്രകൾക്ക് നിലവിൽ വിലക്കില്ല. സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ബോധവല്‍ക്കരണ പോസ്റ്ററുകളാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലുള്ള പോസ്റ്റുകളുമുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പോസ്റ്ററുകളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിൻെറ വിശദാംശങ്ങൾ പറയുന്ന ചിത്രങ്ങളുമുണ്ട്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, നേപ്പാളീസ്, സിംഹളീസ് എന്നീ ഭാഷകളിലും ബോധവല്‍ക്കരണ പോസ്റ്ററുകള്‍ തയാറാക്കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷ പൊതുവായും ആരോഗ്യ സുരക്ഷ പ്രത്യേകിച്ചും എല്ലാവരുടെയും പങ്കിട്ടഉത്തരവാദിത്വമാണ്. സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള തീരുമാനങ്ങളും മുന്‍കരുതല്‍ നടപടികളും കര്‍ശനമായി പാലിക്കണം.
കോവിഡ് ബാധക്കെതിരെയുള്ള രാജ്യത്തിൻെറ നടപടികൾ അനുസരിക്കുന്നതും അതിനായി സഹായം ചെയ്യുന്നതും രാജ്യത്തോടുള്ള വ്യക്തികളുടെ കടമയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം തടയാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആൽഥാനിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാത്തരം ഒത്തുചേരലുകളും വിലക്കിയിരിക്കുന്നത്. ഇതിൻെറ ഭാഗമായാണ് പൊതുപാർക്കുകളും ബീച്ചുകളും പൂർണമായും അടച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.