ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഫലസ്തീനികൾക്കുള്ള പ്രത്യേകിച്ച് ഗസ്സ, വെസ്റ്റ് ബാങ്ക് നിവാസികൾക്കുള്ള പിന്തുണ എല്ലാ മേഖലകളിലും നിർബാധം തുടരുമെന്ന് ശൂറാകൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് ആൽമഹ്മൂദ്.
ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ കീഴിൽ തങ്ങളുടെ നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ ഫലസ്തീനികൾക്കുള്ള പിന്തുണ ഖത്തർ തുടരും. അടിച്ചമർത്തപ്പെടുന്നവരുടെ കൂടെയായിരിക്കണം എന്നും നിലകൊള്ളേണ്ടതെന്നും അത് ന മ്മുടെ ധാർമ്മികമായ ബാധ്യതയാണെന്നും ആൽമഹ്മൂദ് വ്യക്തമാക്കി. കെയ്റോയിൽ അറബ് ഇൻറർ പാർലിമെൻററി യൂണിയെൻറ 28ാമത് അസാധാരണ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കന്നതിനായുള്ള സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ വെടിവെപ്പിൽ നിരവധി ഫലസ്തീനികൾ രക്തസാക്ഷികളാകുമ്പോഴും നിരവധി പേർക്ക് പരിക്കേൽക്കുമ്പോഴുമാണ് നാം യോഗം ചേരുന്നത്.
ഫലസ്തീനികളുടെ ദൃഢ ചിത്തതയെ അഭിനന്ദിക്കണമെന്നും രാജ്യത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിലെ ചരിത്രപരമായ വഴിത്തിരിവിലാണ് ഫലസ്തീൻ ഇപ്പോഴുള്ളതെന്നും ശൂറാ കൗൺസിൽ സ്പീക്കർ പറഞ്ഞു.
ഫലസ്തീനെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് ഒരു ഭാഗത്ത് നടന്നുകൊ ണ്ടിരിക്കുന്നത്.
ഇതിെൻറ ആദ്യ പടിയാണ് ജറൂ സലേമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള നടപടിയെന്നും വിവിധ രാജ്യങ്ങളുടെ എംബസികൾ ജറൂസലേമിലേക്ക് മാറ്റിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൂട്ട ശിക്ഷാവിധി, സാമ്പത്തിക ഉപരോധം, നിരന്തരമായ ആക്രമണങ്ങൾ, കുട്ടികളെയടക്കമുള്ളവരെ തടവിലാക്കൽ, ഫലസ്തീനികളുടെ വസ്തുവകകൾ നശിപ്പിക്കൽ തുടങ്ങിയ നിരവധി വഴികളിലൂടെ വർഷങ്ങളായി ഫ ആ ജനതയെ ദുരിതത്തിലാക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്.
ഏഴ് പതിറ്റാണ്ടിലേറെയായുള്ള ഫലസ്തീനികളുടെ ദൃഢചിത്തതയും പോരാട്ടവീര്യവും അവരോടുള്ള ഐക്യദാർഢ്യം ആവശ്യപ്പെടുന്നു ണ്ടെന്നും ഇക്കാര്യത്തിൽ കുട്ടികളുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും പോരാട്ടവീര്യത്തെ പ്രശംസിക്കുന്നുവെന്നും ആൽമഹ്മൂദ് സൂചിപ്പിച്ചു.
ക്രിയാത്മകമായ നട പടികളാണ് ഫലസ്തീനികൾക്ക് വേണ്ടി നമ്മുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.