ഇസ്തംബൂളിൽ നടക്കുന്ന ഖത്തർ–തുർക്കി ഉന്നത തന്ത്രപ്രധാന സമിതിയുടെ യോഗം
ദോഹ: ഖത്തർ–തുർക്കി ഉന്നത തന്ത്രപ്രധാന സമിതിയുടെ ആറാമത് സെഷന് തുർക്കിയിലെ ഇസ്തംബൂളിൽ തുടക്കമായി. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഖത്തറിനെ പ്രതിനിധാനംചെയ്തും തുർക്കി വിദേശകാര്യമന്ത്രി മെവ്ലുത് കവുസോഗ്ലു തുർക്കിയെ പ്രതിനിധാനംചെയ്തും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിന് ആതിഥ്യമരുളിയ തുർക്കി സർക്കാറിനും തുർക്കി ജനതക്കും വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു. ഇസ്മിറിലുണ്ടായ ഭൂകമ്പത്തിലെ ഇരകളുടെ കുടുംബത്തിനും തുർക്കി ജനതക്കും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അനുശോചനം അദ്ദേഹം അറിയിച്ചു. ദുരന്തത്തിെൻറ പ്രത്യാഘാതം കുറക്കുന്നതിൽ ഖത്തറിെൻറ പിന്തുണ തുർക്കിക്കുണ്ടാകും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും റജബ് ത്വയ്യിബ് ഉർദുഗാെൻറയും നേതൃത്വത്തിൽ ഖത്തറും തുർക്കിയും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി വർഷത്തെ ഉഭയകക്ഷി, സൗഹൃദ ബന്ധമുള്ള രാജ്യങ്ങളാണ് ഖത്തറും തുർക്കിയും. 2014ലാണ് സുപ്രീം സ്ട്രാറ്റജിക് സമിതിക്ക് രൂപം നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സുരക്ഷാ സഹകരണം കൂടുതൽ ഊഷ്മളമായതോടെ അത് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക മേഖലയിലും വളർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. 2014ന് ശേഷം തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തമ്മിൽ 28 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്പത്തിക, വാണിജ്യ സഹകരണം 2019ലെത്തുമ്പോൾ 200 കോടി ഡോളറിലാണെത്തിയിരിക്കുന്നത്. 2014ൽ ഇത് കേവലം 340 ദശലക്ഷം മാത്രമായിരുന്നു. 2022 ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി തുർക്കി കമ്പനികളാണ് പ്രവർത്തിക്കുന്നത്. വിവിധ മേഖലകളിലായി 535 തുർക്കി കമ്പനികളാണ് ഖത്തറിലുള്ളത്. തുർക്കിയിൽ 179 ഖത്തരി കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. 2200 കോടി ഡോളറിെൻറ ഖത്തർ നിക്ഷേപമാണ് തുർക്കിയിലുള്ളത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായി നിരവധി പുതിയ കരാറുകൾ ഇസ്തംബൂൾ യോഗത്തിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ–തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി ഇതുവരെ അഞ്ചു യോഗങ്ങളാണ് ചേർന്നത്. 50 കരാറുകൾ ഒപ്പുവെച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.