ദോഹ: ലൈസൻസ് ഇല്ലാത്ത18 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനമോടിച്ച് പിടിക്കപ്പെട്ട ാൽ ഗതാഗത വകുപ്പിൽ നിന്ന് ഒരു ഇളവും ലഭിക്കുകയില്ല. നിയമലംഘകരെ പബ്ലിക് േപ്രാസിക്യൂ ഷന് മുന്നിൽ ഹാജരാക്കും. ഗതാഗത വകുപ്പ് മാധ്യമബോധവത്കരണ വിഭാഗം ഉപമേധാവി കേണൽ ജാബിർ മുഹമ്മദ് റാഷിദ് ഉദൈബയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്കൂളുകളുട െ പരിസരത്താണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങളധികവും നടക്കുന്നത്. ലൈസൻസ് ഇല്ലാത െ വാഹനമോടിക്കുകയെന്നത് വലിയ കുറ്റകൃത്യമാണ്. നിയമലംഘനം പിടിക്കപ്പെട്ടാൽ കുട്ടികളെ ജുവൈനൽ പൊലീസിലേക്കും പിന്നീട് പബ്ലിക് േപ്രാസിക്യൂഷനിലേക്കും കൈമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യം പിടിക്കപ്പെട്ടാൽ കുട്ടികളുടെ രക്ഷിതാക്കളും അന്വേഷണം നേരിടേണ്ടി വരും. വാഹനത്തിെൻറ കൈകാര്യം മാതാപിതാക്കളുടെ ഉത്തരവാദിത്തത്തിലാണെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കുട്ടികളുടെ പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുകയാണ്. ചെറിയ റോഡുകളിലൂടെ കുട്ടികൾക്ക് വാഹനമോടിക്കുന്നതിന് രക്ഷിതാക്കൾ അനുമതി നൽകുന്നുണ്ട്. റോഡുകളിൽ തിരക്ക് ഇല്ലെങ്കിലും സമീപത്ത് താമസിക്കുന്നവർക്കും റോഡുപയോഗിക്കുന്നവർക്കും ഇത് ഭീഷണിയാണ്. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾ വാഹനമോടിക്കുകയാണെങ്കിൽ െപാലീസ് പ്രത്യേകം അന്വേഷിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കേണൽ ഉദൈബ പറഞ്ഞു.
നിയമലംഘകരെ കണ്ടാൽ അവരെ പിന്തുടരുകയില്ല. അത് അവരുടെ ജീവൻ അപകടത്തിലാക്കുന്നതിന് കാരണമാകും. വാഹനത്തിെൻറ നമ്പർ കുറിച്ച് പിന്നീട് അത് കസ്റ്റഡിയിലെടുക്കുകയാണ് രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈക്കടിക്കാം; ഡ്രൈവിങ് പരിഷ്കാരത്തിന്
ദോഹ: ഖത്തറിൽ ഡ്രൈവിങ് െലെസൻസുമായി ബന്ധെപ്പട്ട പരിഷ്കാരങ്ങൾ ഏറെ ഗുണകരമാണെന്ന് വിലയിരുത്തൽ. ഡ്രൈവിങ് പഠനത്തിെൻറയും ടെസ്റ്റിെൻറയും എല്ലാ നടപടിക്രമങ്ങളും പഠിതാവ് മനസ്സിലാക്കുന്നത് നല്ലതാണെന്ന് ഡ്രൈവിങ് പഠിതാക്കളും സ്കൂൾ നടത്തിപ്പുകാരും പറയുന്നു. പരിശീലനം മെച്ചപ്പെടുത്തുന്നതിെൻറയും റോഡ് സുരക്ഷ ഉറപ്പാക്കി അപകടങ്ങൾ കുറക്കുന്നതിെൻറയും ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിെൻറ കീഴിലുള്ള ഗതാഗത ജനറൽ ഡയറക്ടറേറ്റ് ആണ് ഏകീകൃത ൈഡ്രവിങ് പരിശീലന സംവിധാനം (ഡി.ടി.എസ്) തുടങ്ങിയത്. ഗതാഗത വകുപ്പിന് കീഴിലെ ലൈസൻസിങ് വകുപ്പാണ് ഇതിെൻറ ചുമതല വഹിക്കുന്നത്. രാജ്യത്തെ മുഴുവൻ ൈഡ്രവിങ് സ്കൂളുകളിലെയും ഏകദേശം എല്ലാ കാറുകളും ഡി.ടി.എസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇൗ വർഷാവസാനത്തോടെ പദ്ധതി പൂർണമായും നടപ്പാക്കും.
പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് പഠിതാവിന് പരിശീലകരെ സംബന്ധിച്ച് ഡി.ടി.എസ് ആപ്പ് വഴി അധികൃതരെ വിവരങ്ങളറിയിക്കാം. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനം ഉണ്ടോയെന്ന് പുതിയ സംവിധാനം വഴി സദാ നിരീക്ഷിക്കും. പരിശീലനത്തിനും പഠനത്തിനുമാവശ്യമായ മുഴുവൻ സമയവും െട്രയിനിക്ക് ലഭിക്കുന്നുണ്ടെന്ന് നിരീക്ഷിക്കും. ആഭ്യന്തര മന്ത്രാലയത്തിെൻറ സേവന പോര്‍ട്ടലായ മെട്രാഷ് ടുവില്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയ പുതിയ രണ്ടു സേവനങ്ങളും ഏറെ ഉപകാരപ്രദമാണ്. രജിസ്റ്റര്‍ ചെയ്ത ഗതാഗത നിയമലംഘനങ്ങളില്‍ ഉപഭോക്താവിന് എതിര്‍വാദം ഉന്നയിക്കാനുള്ള അവസരമാണ് ഒന്ന്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാനുള്ള സൗകര്യമാണ് മറ്റൊന്ന്. മെട്രാഷ് ടു ആപ് തുറന്നാൽ എളുപ്പത്തിൽ തന്നെ ഈ പുതിയ സേവനങ്ങൾ ഉപയോഗെപ്പടുത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.