കുത്തഴിഞ്ഞ ലൈംഗികതക്കെതിരെ ബോധവത്കരണം അനിവാര്യം -ക്യു.കെ.െഎ.സി

ദോഹ: മഹത്തായ പാരമ്പര്യവും സംസ്കാരവുമുള്ള ഇന്ത്യയുടെ സദാചാര പൈതൃകത്തിനെതിരായി സ്വവർഗ രതിക്കും വിവാഹേതര ലൈംഗിക ബന്ധങ്ങൾക്കും അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധികൾ ആശങ്കാജനകവും വേദനയുണ്ടാക്കുന്നതുമാണെന്ന് ഖത്തർ കേരള ഇസ്‌ലാഹി സെൻറർ (ക്യു.കെ.െഎ.സി) കൗൺസിൽ യോഗം. ഇൗ സാഹചര്യത്തിൽ കുത്തഴിഞ്ഞ ലൈംഗികതക്കെതിരെ ജനങ്ങളെ ബോധവത്കരിക്കൽ നിവാര്യമായിരിക്കുകയുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ലോകത്തെ വിവിധ രാജ്യങ്ങളെ സാംസ്കാരിക അധോഗതിയിലേക്ക് നയിച്ച സ്വവർഗാനുരാഗികളുടെ രതിയും വിവാഹവുമെല്ലാം ഇന്ത്യയുടെ സാംസ്കാരിക മണ്ണിൽ നിയമവിധേയമാവുന്ന പശ്ചാത്തലത്തെ ഭീതിയോടെയാണ് മഹാഭൂരിപക്ഷം ജനങ്ങളും നോക്കിക്കാണുന്നത്. ലൈംഗികതയെ ക്കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാടുകളും നിലപാടുകളും അതിർവരമ്പുകളും പുതുതലമുറക്ക് സ്വായത്തമാക്കാനുള്ള അവസരം നാം സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രമേയം ആവശ്യപ്പെട്ടു. ഉമർ ഫൈസി അധ്യക്ഷത വഹിച്ചു. ഉമർ സ്വലാഹി, മുജീബ് റഹ്‌മാൻ മിശ്കാത്തി, സ്വലാഹുദ്ദീൻ സ്വലാഹി, മുഹമ്മദലി മൂടാടി എന്നിവർ സംസാരിച്ചു.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.