ദോഹ: യു എൻ ജനറൽ അസംബ്ലിയുടെ 73ാമത് സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗത്തെ വാനോളം പ്രശംസിച്ച് മന്ത്രിസഭ. യു എന്നിലെ അമീറിെൻറ പ്രസംഗത്തിൽ ഖത്തറിെൻറ നയവും നിലപാടുകളുമാണ് പ്രതിഫലിച്ചതെന്നും മന്ത്രിസഭ രേഖപ്പെടുത്തി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി യുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭ ചേർന്നത്.
പ്രാദേശികവും രാജ്യാന്തരവുമായ വിവിധ വിഷയങ്ങളിലും പ്രശ്നങ്ങളിലും ഖത്തറിെൻറ നിലപാടാണ് അമീർ യു എന്നിൽ വ്യക്തമാക്കിയതെന്നും ഇത്തരം പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനാവശ്യമായ ആശയങ്ങളും സംരംഭങ്ങളും കാഴ്ചപ്പാടുകളും അമീർ തന്നെ വ്യക്തമാക്കിയെന്നും മന്ത്രിസഭ വ്യക്തമാക്കി.ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധത്തെ സംബന്ധിച്ചുള്ള അമീറിെൻറ വാക്കുകൾ ആത്മവിശ്വാസം നൽകുന്നവയാണ്. രാജ്യത്തിെൻറ സുരക്ഷയും സ്ഥിരതയും തകർക്കുന്നതിനും ഖത്തറിെൻറ വളർച്ച മുരടിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉപരോധ രാജ്യങ്ങളുടെ പദ്ധതി പരാജയമാണ്. ഇത് വ്യക്തമായി കാണിക്കാൻ അമീറിനായി. അമീറിെൻറ മാർഗനിർദേശങ്ങളും ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളും ഏറെ സഹായകമാണെന്നും മന്ത്രിസഭ അറിയിച്ചു.
കടുത്ത പ്രതിസന്ധികൾക്കിടയിലും ഉപരോധത്തിനിടയിലും രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാർഗനിർദേശങ്ങൾ വിലമതിക്കാനാകാത്തതാണ്. രാജ്യത്തെ വമ്പൻ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയായിക്കൊണ്ടിരിക്കുന്നുവെന്നും മന്ത്രിസഭ സൂചി പ്പിച്ചു. ജി സി സിയുടെ ഏകീകരണത്തിനും അഭിപ്രായഭിന്നതകൾ പരിഹരിക്കുന്നതിനുമായി അമീറിെൻറ ക്ഷണം വളരെ പ്രശംസനീയർഹമാണെന്നും മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തു. ഭീകരവാദത്തെ തുടച്ചുനീക്കുന്നതിന് അമീർ മുന്നോട്ട് വെച്ച ആശയങ്ങൾ പ്രായോഗികതലത്തിൽ നടപ്പാക്കാൻ ലോകരാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. സൈബർ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേർക്കണമെന്ന അമീറിെൻറ ആവശ്യത്തെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.