ദോഹ: വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒറ്റ സർട്ടിഫിക്കറ്റിൽ തന്നെ ഒന്നിലധികം വാടക കരാറുകൾ രജിസ്േട്രഷൻ നടത്താൻ ഭരണകൂടം അനുമതി നൽകി. സർക്കാറിെൻറ ഇ–പോർട്ടലായ ഹുകൂമിയിൽ പ്രസിദ്ധീകരിച്ച റിയൽ എസ്റ്റേറ്റ് വാടക കരാറിലെ വ്യവസ്ഥകളും നിബന്ധനകളും അടിസ്ഥാനമാക്കിയാണിത്.
വാടക കരാർ രജിസ്റ്റർ ചെയ്യുന്നതിന് രണ്ട് മാസത്തെ േഗ്രസ് പിരീയഡും അനുവദിച്ചിട്ടുണ്ട്. വിവിധ മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള ഓഫീസ് വഴിയോ ഒാൺലൈൻ വഴിയോ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വാടക കരാറുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് ഹുകൂമി അറിയിച്ചു.ഒന്നിലധികം പാർപ്പിട യൂണിറ്റുകൾ അല്ലെങ്കിൽ കെട്ടിടങ്ങൾ ഒറ്റ സർട്ടിഫിക്കറ്റിൽ രജിസ്റ്റർ ചെയ്യാനുള്ളത് അപേക്ഷകന് തെരഞ്ഞെടുക്കാൻ സാധിക്കും.
ഒപ്പുവെച്ച തിയ്യതി മുതൽ കരാർ പ്രാബല്യത്തിൽ വരും. രണ്ട് മാസത്തെ േഗ്രസ് പിരീഡ് കഴിഞ്ഞിട്ടും രജിസ്േട്രഷൻ നടപടി പൂർത്തിയായില്ലെങ്കിൽ മുനിസിപ്പാലിറ്റിയിൽ നിന്നും പ്രത്യേക നോട്ടീസ് നൽകപ്പെടും.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ വെബ്സൈറ്റ് നാഷണൽ ഒഥൻറിക്കേഷൻ സിസ്റ്റം ലോഗിൻ ചെയ്തതിന് ശേഷം രജിസ്േട്രഷനായി വാടക കരാറുകൾക്കുള്ള സേവനം തെരഞ്ഞെടുക്കണം.
വാടകക്കാരെൻറ പേര്, പൗരത്വം, ഖത്തർ ഐ.ഡി നമ്പർ എന്നിവ നൽകണം. വാടകക്കാരെൻറ അതേ പാർപ്പിട യൂണിറ്റിലെ മറ്റു താമസക്കാരുടെയും വിവരങ്ങൾ നൽകണം.
കെട്ടിടത്തിെൻറ എല്ലാ വിവരങ്ങളും ഇതോടൊപ്പം നൽകേണ്ടി വരും. കൂടാതെ കരാറിെൻറ അറബി പതിപ്പ്, ആധാരത്തിെൻറ പതിപ്പ് തുടങ്ങിയ വ അപേക്ഷയോടൊപ്പം നൽകണം. നിശ്ചിത ഫീസ് അടച്ചതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതോടെ അപേക്ഷകെൻറ മൊബൈൽ നമ്പറിലേക്ക് സന്ദേശം എത്തും. ഒരു ദിവസത്തിനുള്ളിൽ തന്നെ എല്ലാ നടപടികളും പൂർത്തിയാക്കാനും മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ അപേക്ഷയുടെ വിവരങ്ങൾ നോക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.