ദോഹ: തോന്നുംപോലെ അഭിപ്രായം പറയാൻ തക്ക അധികാരം ജഡ്ജിമാർക്കില്ലെന്നും അവർ എല്ലാത്തിനും മുകളിൽ അല്ലെന്നും നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വായില്‍തോന്നിയതു കോതക്ക് പാട്ട് എന്ന രീതിയിലാണ് ഹൈകോടതിയിലെ ചില ജഡ്ജിമാര്‍ പ്രതികരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ സര്‍ക്കാറിനേക്കാള്‍ മുകളിലല്ല ജഡ്ജിമാരുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മന്ത്രിമാരുടെ വിദേശയാത്രയെ കുറിച്ച്് ഹൈകോടതി നടത്തിയ വിമര്‍ശനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമനിർമാണ സഭക്ക് മുകളിലല്ല, കോടതിയുടെ സ്ഥാനം. പരസ്പര ബഹുമാനവും ആദരവും നിലനിര്‍ത്തി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ജനപ്രതിനിധികൾ വിദേശയാത്രകൾ നടത്തുന്നത് നാടിെൻറ പുരോഗതിക്കും വികസനത്തിനും വഴികൾ തേടിയാണ്.
അതിനെ പറ്റി ജഡ്ജിമാര്‍ ഇങ്ങനെ പ്രതികരിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. മലയാളികള്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ പരന്നുകിടക്കുകയാണ്. അവരെ പ്രതിനിധാനംചെയ്യുന്ന ജനപ്രതിനിധികള്‍ക്ക് വിദേശയാത്രകള്‍ അനിവാര്യമാണ്. ഇത്തരം യാത്രകളില്‍ അധികവും സര്‍ക്കാർ ചെലവിലല്ല. പ്രവാസികളുടെ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിൽ ഉദ്ദേശ്യശുദ്ധിക്ക് വിരുദ്ധമായി സാധാരണ പ്രവാസികൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ഉണ്ടോയെന്ന കാര്യം പരിശോധിക്കണം. ജനുവരി 1, 2, 3 തീയതികളില്‍ രണ്ടാം ലോക കേരളസഭയുടെ യോഗം തിരുവനന്തപുരത്ത് നടക്കും. ഒന്നാം ലോകകേരളസഭയിലുണ്ടായ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ നല്കിയ നിരവധി നിര്‍ദേശങ്ങള്‍ വരുന്ന സഭയില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസ് പരിപാടിയില്‍ ഇന്ത്യന്‍ മീഡിയഫോറം പ്രസിഡൻറ് അഷ്റഫ് തൂണേരി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഐ.എം.എ റഫീഖ് സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.