ദോഹ: എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ റയ്യാനെ തകർത്ത് അൽ സദ്ദ് അമ ീർ കപ്പ് ചാമ്പ്യൻഷിപ്പിെൻറ കലാശക്കളിക്ക് അർഹത നേടി. ഖത്തർ സ്റ്റാ ർസ് ലീഗ് നേടി ആത്മവിശ്വാസത്തോടെയെത്തിയ അൽ സദ്ദ് മികച്ച പ്രകടന മാണ് റയ്യാനെതിരെ പുറത്തെടുത്തത്. കിരീടഫേവറിറ്റുകളായ അൽ സദ്ദിനെതിരെ അൽ റയ്യാൻ ഒറ്റപ്പെട്ട ആക്രമണങ്ങളഴിച്ചുവിട്ടെങ്കിലും ഫിനിഷിംഗിലെ പോരായ്മ വില്ലനായി.
അൽ സദ്ദിനായി 12ാം മിനുട്ടിൽ അലി അസദും 84ാം മിനുട്ടിൽ ഗോളടിയന്ത്രം ബാഗ്ദാദ് ബുനജാഹും ലക്ഷ്യം കണ്ടു. അൽ സദ്ദ് നിരയിൽ ബൂനജാഹും സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട അക്രം അഫീഫും ആക്രമണത്തിന് ചുക്കാൻ പിടിച്ചപ്പോൾ പലപ്പോഴും റയ്യാൻ പ്രതിരോധം പാളി. സാവി ഹെർണാണ്ടസിെൻറ കളിമികവിലാണ് ആദ്യ ഗോൾ പിറന്നത്.
പ്രതിരോധനിരയെ വെട്ടിച്ച് സാവി പാസ് നൽകിയത് അഫീഫിന്. അഫീഫിെൻറ അളന്ന് മുറിച്ച പാസിൽ കാല് വെക്കേണ്ട ജോലിയെ അലി അസദിനുണ്ടായിരുന്നുള്ളൂ. അൽ സദ്ദിന് അനുകൂലമായി പെനാൽട്ടി ലഭിച്ചെങ്കിലും റയ്യാൻ ഗോളി ഫഹദ് യൂനിസ് തട്ടിയകറ്റി. കളിതീരാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ബുനജാഹ് ഗോൾ പട്ടിക തികച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.