ദോഹ: യൂറേഷ്യന്‍ കെസ്ട്രല്‍ വിഭാഗത്തില്‍ പെട്ട ഫാല്‍ക്കനുകൾ ലുസൈല്‍ അതി വേഗപാതയിലെ ഇരട്ട മഴവില്‍ കമാനത്തിൽ കൂടൊരുക്കിയത് കണ്ടെത്തിയതായി പ്രമുഖ മലയാളി ഫാല്‍ക്കന്‍ നിരീക്ഷകന് ഡോ. സുബൈര്‍ മേടമ്മല്‍. ഖത്തറി ല്‍ ഇൗയിനത്തിൽപെട്ട ഫാല്‍ക്കനെ കണ്ടെത്തുന്നത് ആദ്യമാണെന്നും ഡോ. സുബൈര്‍ അവകാശപ്പെടുന്നു. കോഴിക്കോട് സര്‍വകലാശാല സുവോളജി വിഭാഗം അസി.പ്രഫസറായ സു ബൈര്‍ ഫാല്‍ക്കൻ പഠനഗവേഷണങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഖത്തറിലെത്തിയത്.
തിരക്കേറിയ അല്‍ ദഫ്നയില്‍ കൂടുകൂട്ടിയ കെസ്ട്രല്‍ ഫാല്‍ക്കൻ യാദൃശ്ചികമായാണ് ശ്രദ്ധയില്‍ പെടുന്നത്. ലുസൈല്‍ അതിവേഗപാതയിലെ 5/6 ഇൻറര്ചേഞ്ചിനോട് ചേര്‍ന്നുവരുന്ന ഇരട്ട മഴവില്‍ കമാനത്തിലാണ് മുട്ടയിടുന്നതിന് കൂടുകൂട്ടിയിരിക്കുന്നത്. ഇവ സാധാരണമായി ആളൊഴിഞ്ഞ ഇടങ്ങളിലാണ് കൂടുകൂട്ടാറ്. 100 മീറ്റർ ഉയരമുള്ള കമാനത്തിെൻറ ഏറ്റവും ഉയര്‍ന്ന ഭാഗത്തുള്ള ചുവപ്പു ലൈറ്റ് ബോക്സിനോട് ചേര്‍ന്നാണ് ഫാൽകെൻറ കൂട്.
15 മിനിറ്റ് ഇടവിട്ട് തള്ളപ്പക്ഷി തീറ്റയുമായി കൂട്ടിലെത്തുന്നതിനാലും ഇണപ്പക്ഷി ഉയരെ പറക്കുന്നതിനാലും കൂട്ടിനുള്ളില്‍ കുഞ്ഞുങ്ങളുണ്ടാകുമെന്ന് ഉറപ്പാണെന്ന് ഡോ. സുബൈര്‍ പറയുന്നു. ഫാല്ക്കനുകളിലെ ഏറ്റവും ചെറിയ വിഭാഗമാണ് യൂറേഷ്യന്‍ കെസ്ട്രലുകള്. പേരു സൂചിപ്പിക്കുന്നതുപോലെ വിവിധ ഏഷ്യന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇവയെ സാധാരണ കാണാറ്. വര്‍ഷത്തില്‍ ഒരിക്കലാണ് ഇവ മുട്ടയിടാറ്. 3 മുതല്‍ 7 മുട്ടകള്‍ വരെ സാധാരണം. 4ആഴ്ചയാണ് മുട്ടവിരിയാനെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.