ദോഹ: ഖത്തരി സ്വദേശികൾക്കും വിദേശികൾക്കും ഉംറ, ഹജ്ജ് തീർഥാടനത്തി ന് വിലക്ക് തുടരുന്നതിൽ അയൽരാജ്യത്തിനെതിരെ യു എന്നിൽ ആശങ്ക അറി യിക്കുമെന്ന് ഖത്തർ. ഖത്തറിനെതിരായ ഉപരോധം ആരംഭിച്ചതിന് ശേഷം വിവിധ തടസ്സങ്ങൾ ഉന്നയിച്ച് ഖത്തരി തീർഥാടകരെ വിലക്കുന്നത് ഇത് മൂന്നാം വർഷത്തിലേക്കാണ് കടന്നിരിക്കുന്നത്. യുനെസ്കോയുടെ യോഗങ്ങളിലും ഉപസമിതികളിലും ഇത് സംബന്ധിച്ച് പ്രശ്നമുന്നയിക്കുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷനിലേക്കുള്ള മനുഷ്യാവകാശ സമിതി പ്രസിഡൻറ് മിഷേൽ ബാഷെലറ്റുമായുള്ള സംസാരത്തിനിടെയാണ് ദേശീയ മനുഷ്യാവകാശ സമിതി ഇക്കാര്യമുന്നയിച്ച് രംഗത്തെത്തിയത്. ഈ സീസണിൽ (ഹിജ്റ 1440) ഖത്തരികളായ സ്വദേശികൾക്കും വിദേശികൾക്കും ഹജ്ജും ഉംറയും ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു. ഹജ്ജ് ഉംറ സീസണിൽ കരമാർഗമുള്ള അതിർത്തി തുറക്കണമെന്നും ഖത്തർ എയർവേയ്സ് വിമാനങ്ങൾക്ക് നേരിട്ടുള്ള സർവീസുകൾ അനുവദിക്കാനുള്ള മാർഗങ്ങൾസ്വീകരിക്കണമെന്നും തീർഥാടകർക്ക് ഇ–വിസ അനുവദിക്കണമെന്നും സമിതി ആവർത്തിച്ചു.
ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് ഇ–വിസ സേവനങ്ങൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സൗദി ഹജ്ജ്,ഉംറ മന്ത്രാലയം ഈയടുത്ത് വ്യക്തമാക്കിയിരുന്നു. അതേസമയം, ഇ–വിസ അനുവദിക്കുന്ന കാര്യം സൗദി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഹജ്ജ് ഉംറ ഗ്രൂപ്പുകാർക്ക് സാമ്പത്തിക ഇടപാടുകൾക്ക് വിലക്കുണ്ട്. സൗദിയുടെ ഇൗ നടപടി മൂലം തീർഥാടനം തടയപ്പെട്ട സ്ഥിതിയാണ്. ഇതിനെ ഖത്തർ അപലപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.