ദോഹ: റമദാനുമായി ബന്ധപ്പെട്ട് വിപണിയിൽ 500ലധികം അവശ്യ ഉൽപന്നങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം ഇളവ് പ്രഖ്യാപ ിച്ചു. രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമായ പദ്ധതി നടപ്പിലാക് കുന്നത്. ഇന്നലെ പ്രാബല്യത്തിൽ വന്ന പ്രഖ്യാപനം റമദാൻ അവസാന ദിവസം വരെ തുടരും. ഭക്ഷ്യവിഭവങ്ങൾക്ക് ആവശ്യം വർധിക്ക ുന്ന റമദാനിൽ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഇളവ് വരുത്തി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഏറെ ആശ്വാസം പകരുകയാണ് സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.
വിവിധ ഇനം പൊടികൾ, അരി, പഞ്ചസാര, പാസ്റ്റ, ഹരീസ്, എണ്ണ, പാൽ തുടങ്ങി റമദാനിൽ കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യ–ഭക്ഷ്യേതര വസ്തുക്കളെല്ലാം മന്ത്രാലയത്തിെൻറ സംരംഭത്തിൽ ഉൾപ്പെടും. റമദാനിൽ അധികമായി വിൽപന നടക്കുന്ന ഉൽപന്നങ്ങളുടെ പട്ടിക തയ്യാറാക്കാനും കഴിയുന്ന രീതിയിൽ ഇളവ് പ്രഖ്യാപിക്കാനും രാജ്യത്തെ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രമുഖ സൂപ്പർ മാർക്കറ്റുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും റമദാനിൽ ഇളവുള്ള ഉൽപന്നങ്ങളുടെ പട്ടിക തൂക്കും. കൂടാതെ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലും നെറ്റ്വർക്ക് പേജുകളിലും ഇത് ലഭ്യമാണ്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള കൃത്യങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കച്ചവട സ്ഥാപനങ്ങളിലും കോംപ്ലക്സുകളിലും നടക്കുന്ന പരിശോധന റമദാനിൽ ഉൗർജിതമാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമലംഘകരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും ഏതെങ്കിലും രീതിയിലുള്ള നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ഉപഭോക്താക്കൾ മന്ത്രാലയത്തെ അറിയിക്കണമെന്നും ഇതിനായി 16001 ടോൾഫ്രീ നമ്പർ, info@moci.gov.qa എന്ന ഇമെയിൽ ഐഡി, ട്വിറ്ററിലെയും ഇൻസ്റ്റഗ്രാമിലെയും മന്ത്രാലയത്തിെൻറ അക്കൗണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.