ദോഹ: ഇസ്രായേൽ ക്രൂരതയിൽ ഗുരുതരപരിക്കേറ്റവർക്കും അവയവങ്ങൾക്ക് തകരാർ സംഭവിച്ചവർക്കും ഇനി മികച്ച ചികിൽസ. ഗസ ്സ മുനമ്പില്‍ 12,000 സ്ക്വയര്മീറ്ററിൽ നൂറു കിടക്കകളുള്ള പുതിയ ആശുപത്രി ഖത്തര്‍ തുറന്നു. പ ിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആൽഥനിയുടെ പേരിലുള്ള ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ് ഞദിവസം നടന്നു.
ഗസ്സ മുനമ്പില്‍ താമസിക്കുന്ന ഫലസ്തീൻകാർക്ക് പിന്തുണയും സഹായവും ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ ഖത്തര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അവയവങ്ങള്‍ വിച്ഛേദിക്കപ്പെട്ട ഫലസ്തീനിയന്‍ രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും പുനരധിവാസവും ഉറപ്പാക്കുകയും അവരെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയുമാണ് ആശുപത്രിയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെൻറിെൻറ ധനസഹായത്തോടെയാണ് സജ്ജമാക്കിയത്. ഖത്തര്‍ ഫണ്ട് ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍കുവാരി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഗസ്സയിലെ ഖത്തറിെൻറ ഡെപ്യൂട്ടി അംബാസഡര്‍ ഖാലിദ് അല്ഹര്ദന്, ഫലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. യൂസൂഫ് അബുഅല്റിഷ്, ആശുപത്രിയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. റാഫത് ലബദ്, ഗസ്സയിലെ റെഡ്ക്രോസ് മിഷന് ഡയറക്ടര്‍ ഗിലാന്‍ ദെവോന് എന്നിവരും പങ്കെടുത്തു. ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ സഹകരണത്തോടെ ഗസ്സ പുനരധിവാസ കമ്മിറ്റിയാണ് ആശുപത്രി സ്ഥാപിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി ഖത്തര്‍ ഡോക്ടര്‍മാരെ അയക്കുകയും മെഡിക്കല്‍ ജീവനക്കാര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.