ദോഹ: വിവിധ മാറാവ്യാധികളുമായി ജീവിതം നയിക്കുന്നവർക്ക് മികച്ച സേവനവും ആരോഗ്യപ രിരക്ഷയും ഉറപ്പുവരുത്താൻ ഖത്തറിലെ ആരോഗ്യമേഖല പദ്ധതി തയ്യാറാക്കുന്നു. 2018–2022 കാലയ ളവിലേക്കുള്ള പഞ്ചവത്സര ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ഇത് ആസൂത്രണം ചെയ്യുന്നത്. രോഗികളുടെ പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഡയറക്ടറി തയ്യാറാക്കുക, രോഗസാഹചര്യങ്ങൾ സംബന്ധിച്ച് രോഗികൾക്ക് തന്നെ മികച്ച വിദ്യാഭ്യാസം നൽകുകയും അവ എങ്ങനെ പരിപാലിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുക, ഏറ്റവും മികച്ചതും സമഗ്രവുമായ ആരോഗ്യ സേവനങ്ങൾ അവർക്കായി നടപ്പിലാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്നത്.
വിവിധ മാറാവ്യാധികളുള്ളവരെ സംബന്ധിച്ചുള്ള ഡയറക്ടറി നിർമ്മാണം ഇതിനകം തന്നെ ബന്ധപ്പെട്ട അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ സേവനങ്ങളുടെ വിതരണം സംബന്ധിച്ച് അധികൃതർക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ ഈ ഡയറക്ടറിക്ക് കഴിയും. കൂടാതെ പ്രമേഹം, അർബുദം, ഹൃേദ്രാഗ്രം, ശ്വാസകോശ രോഗം തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള കൃത്യമായ വിവരം ലഭ്യമാക്കാനും ഇത് സഹായിക്കും.
രോഗികൾക്ക് അവരുടെ രോഗസാഹചര്യങ്ങളെ കുറിച്ച് വിവരം നൽകുകയും അതെങ്ങനെ പരിപാലിച്ച് കൊണ്ട് പോകണമെന്ന് പഠിപ്പിക്കുകയും ചെയ്യുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. ആരോഗ്യകരമായ ജീവിതശൈലിയോടൊപ്പം രോഗം വർധിപ്പിക്കുന്ന ഘടകങ്ങളൊഴിവാക്കാനും ആവശ്യമില്ലാതെ ആശുപത്രി സന്ദർശനങ്ങൾ കുറക്കാനും ഇത് സഹായിക്കും. രാജ്യത്തെ മരണനിരക്കിൽ 69 ശതമാനവും ഇത്തരം മാറാവ്യാധികളാലാണെന്ന് ആരോഗ്യവകുപ്പുകളുടെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് മാറാവ്യാധികളുടെ എണ്ണം വർധിക്കാനിടയുള്ളതിനാൽ കൂടുതൽ മികച്ച ആരോഗ്യപരിരക്ഷയും സേവനങ്ങളുമാണ് മേഖല പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.