ദോഹ: രാജ്യത്തെ അപസ്മാരരോഗങ്ങളുടെ പ്രധാന കാരണം അപകടങ്ങളിൽ തലക്കേൽക്കുന്ന ക് ഷതവും വീഴ്ചയുമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച് എം സി). ഓരോ വർഷവും 800ഓളം രോഗി കളെയാണ് അപസ്മാരവുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ പരിശോധി ക്കുന്നതെന്നും കഴിഞ്ഞ വർഷം മാത്രം 13000ലധികം രോഗികളാണ് നാഡീതകരാറ് മൂലം എച്ച് എം സിയിൽ പരിശോധനക്കെത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
കൃത്യസമയത്തുള്ള ചികിത്സയും വൈകാരിക പിന്തുണയുമടക്കമുള്ള കാര്യങ്ങളാണ് അപസ്മാരത്തെ ഒരു പരിധി വരെ തടഞ്ഞ് നിർത്താനുള്ള പ്രധാന മാർഗമെന്ന് എച്ച് എം സി എപിലെപ്സി േപ്രാഗ്രാം ഡയറക്ടർ ഡോ. ഹസൻ അൽ ഹൈൽ പറഞ്ഞു.
ജീവിതത്തിെൻറ മുന്നോട്ടുള്ള യാത്രക്ക് ഏറെ പ്രയാസമേറിയ ഘട്ടമാണ് നാഡീവ്യൂഹത്തിനുള്ള തകരാറ് മൂലമുണ്ടാകുന്ന അപസ്പമാരം. നിരന്തരം ഇത് കണ്ടുവരുന്നത് രോഗിയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഡോ. അൽ ഹൈൽ വ്യക്തമാക്കി. തലച്ചോറും നാഡീ കോശങ്ങളും തമ്മിലുള്ള അനിയന്ത്രിതവും അസംഘടിതവുമായ ആശയവിനിമയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് 60 മില്യൻ ജനങ്ങൾ അപസ്മാര ബാധിതരാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിെൻറ ജനസംഖ്യയുടെ ഒരു ശതമാനം വിവിധ അപസ്മാര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്.റോഡപകടങ്ങളെത്തുടർന്നും വീഴ്ചകളെത്തുടർന്നുമുള്ള തലക്കേൽക്കുന്ന ക്ഷതമാണ് രാജ്യത്തെ അപസ്മാര രോഗത്തിെൻറ പ്രധാന കാരണം. മാസം തികയാതെയുള്ള കുട്ടിയുടെ ജനനം, പ്രസവ സമയത്തെ സങ്കീർണ്ണതയും മറ്റുകാരണങ്ങളാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ചിലയിനം അപസ്മാരം ജനിതകമായി തന്നെ അടുത്ത തലമുറകളിലേക്ക് പകരുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.