ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസ ർ ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാധികാരത്തിൽ തൈറോയ്ഡ് കാൻസർ കോൺഫ റൻസിന് റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ തുടക്കമായി.
ഖത്തർ കാൻസർ സെ ൻറർ സംഘടിപ്പിക്കുന്ന സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ ഭരണനി ർവഹണ വിക സന, തൊഴിൽ, സാമൂഹികകാര്യ മന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റൂ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ തൈറോയ്ഡ് കാൻസർ ബാധിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വർഷം തോറും രോഗികളുടെ എണ്ണത്തിൽ 20 ശതമാനം വർധനവാണ് ഉള്ളതെന്നും ഖത്തർ കാൻസർ സെൻറർ സൊസൈറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ജബർ ആൽഥാനി പറഞ്ഞു.
2015ൽ 51തൈറോയ്ഡ് കാൻസർ രോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2018ൽ അതിെൻറ എണ്ണം 110 ആയി. ഖത്തറിൽ വനിതകൾക്കിടയിൽ സ്തനാർബുദം കഴിഞ്ഞാൽ പിന്നെ തൈറോയ്ഡ് കാൻസറാണ് പ്രധാനമായും കണ്ടുവരുന്നത്. പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ പുതിയ കണക്കുകൾ പ്രകാരം 2014ൽ ഈ കാൻ സർ മൂന്നാം സ്ഥാനത്തായിരുന്നു. 2015ൽ രണ്ടാമതെത്തി. 35നും50നും ഇടയിലുള്ളവർക്കാണ് ഇത് ഏറെ ബാധിക്കുന്നതെന്നും പുരുഷൻമാരേക്കാൾ മൂന്നിരട്ടിയാണ് സ്ത്രീകളിലെ തൈറോയ്ഡ് കാൻസർ നിരക്കെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ആരോഗ്യ വകുപ്പുകളുമായി ചേർന്ന് തൈറോയ്ഡ് കാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള പ ദ്ധതികൾ ഉടൻ ആവിഷ്കരിക്കും. തൈറോയ്ഡ് കാൻസറിെൻറ പ്രധാന കാരണങ്ങളും, വനിതകൾക്കിടയിൽ കൂടുതലായി കണ്ടുവരുന്നതിെൻറ കാരണങ്ങളും ഘടകങ്ങളും തടയാനുള്ള മാർഗങ്ങളും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യും. ആസ്ട്രിയ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം 1200ലധികം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ബോധവൽകരണ കാമ്പയിനിൽ വിവിധ ഘട്ടങ്ങളിലായി സെമിനാറു കളും ശിൽപശാലകളും പ്രദർശനങ്ങളും തയ്യാറാക്കുന്നുണ്ട്. ഖത്തർ കാൻസർ സൊസൈറ്റി ബോർഡ് അംഗങ്ങളായ മുഹമ്മദ് ജുമുഅ അൽ കുവാരി, മുഹമ്മദ് ഈസ്സ അൽ ഫദല തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ വിഷയമവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.