ദോഹ: തുർക്കിയിലേക്കുള്ള ഖത്തരികളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 11700 ഖത്തരികളാണ് (സ്വദേശികളും വിദേശികളുമുൾപ്പെടെ) തുർക്കി സന്ദർശിച്ചത്. ദുബായിലെ തുർക്കിഷ് കോൺസുലേറ്റ് ജനറൽ കൾച്ചറൽ ആൻഡ് ടൂറിസം ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രധാന വിദേശ വിനോദസഞ്ചാര കേന്ദ്രമായി ഇതിനകം തുർക്കി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ മാത്രമായി തുർക്കിയിലെത്തിയ വിദേശസഞ്ചാരികളുടെ കണക്ക് 1670 മില്യനാണ്. 2018ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 9.38 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2017ൽ 48764 ഖത്തരികൾ തുർക്കിയിലെത്തിയപ്പോൾ 2018ൽ ഇരട്ടി വർധിച്ച് 96327 പേരാണ് തുർക്കി സന്ദർശിച്ചത്. പ്രകൃതി സൗന്ദര്യവും ചരിത്രപാരമ്പര്യവും വിസ നടപടികൾ എളുപ്പമായതുമാണ് സഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കുന്നതിൽ മുഖ്യകാരണങ്ങൾ. 2018ൽ തുർക്കിയുടെ വിനോദസഞ്ചാര വരുമാനം 12 ശതമാനം വർധിച്ച് 29.5 ബില്യൻ ഡോളറിലെത്തിയിരുന്നു. രാജ്യത്തിെൻറ വരുമാനത്തിൽ 81.8 ശതമാനവും വിദേശ സന്ദർശകരിൽ നിന്നാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.