ദോഹ: കൊച്ചി അടക്കം ഇന്ത്യയിലെ ഏഴ് ഖത്തര്‍ വിസ സേവനകേന്ദ്രങ്ങളും പ്രവര്‍ത്തനം തുടങ്ങി. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലക്നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ ്ങളില് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷ ന് സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങിലാണ് കൊച്ചിയിലെ വിസ കേന്ദ്രം. ഏഴു കേന്ദ്രങ് ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ എട്ടര മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവര് ത്തിക്കുക. 00914461331333 എന്ന ടെലിഫോണ്‍ നമ്പര്‍ മുഖേനയും info.ind@qatarvisacenter.com എന്ന ഇമെയില്‍ മുഖേനയും കേന്ദ് രങ്ങളുമായി ബന്ധപ്പെടാം. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
ആഭ്യന്തരമന്ത്രാലയം ഓഫീസിലെ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ അബ്ദുല്ല സലീം അല്‍അലി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സിലെ വിസ സപ്പോര്‍ട്ട് സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി, വിസ വിഭാഗം തലവന്‍ ക്യാപ്റ്റന്‍ നാസര്‍ അല്‍ഖലഫ്, വിസ സപ്പോര്‍ട്ട്സ് സര്‍വീസസ് സാങ്കേതിക പഠനവിഭാഗം തലവന്‍ ക്യാപ്റ്റന്‍ ഖാലിദ് അല്‍നുഐമി, ഇന്ത്യ സര്‍ക്കാറിെൻറ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു.ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ടൂണീഷ്യ രാജ്യങ്ങളിലായി 20 ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേജര്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി പറഞ്ഞു. ഇതില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്, ഇന്ത്യ എന്നിവിടങ്ങളില്‍ വിസ കേന്ദ്രങ്ങള്‍ തുറന്നുകഴിഞ്ഞു.
ഖത്തർ വിസാകേന്ദ്രങ്ങൾ ഇന്ത്യയിൽ എവിടെയൊക്കെ?
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങിലാണ് കൊച്ചിയിലെ വിസ കേന്ദ്രം. ന്യൂഡല്‍ഹിയില്‍ അക്ഷര്‍ധാം മെട്രോസ്റ്റേഷനിലെ പര്സ്വനാഥ് മാളിലാണ് ഡല്‍ഹിയിലെ കേന്ദ്രം. മുംബൈ ബാന്ദ്ര കിഴക്ക് ഗുരുനാനാക്ക് ആശുപത്രിക്കു സമീപം സാൻറ് ദയനേശ്വര് മാര്‍ഗില്‍ ഹാള്‍മാര്‍ക്ക് ബിസിനസ് പ്ലാസയിലാണ് മുംബൈ കേന്ദ്രം. ചെന്നൈ സാലിഗ്രാമം ആര്‍ക്കോട്ട് റോഡില്‍ ശ്യാമള ടവേഴ്്്്സിലാണ് ചെന്നൈ കേന്ദ്രം. ഹൈദരബാദ് മധപൂര്‍ ഹൈടെക് സിറ്റി റോഡില്‍ ക്രിഷി സഫയര്‍ ബില്‍ഡിങിലാണ് ഹൈദരാബാദ് കേന്ദ്രം. കൊല്‍ക്കത്ത സാൾട്ട്ലേക്ക് ഇലക്ട്രോണിക് കോംപ്ലക്സ് ബില്‍ഡിങ് ഗാമ ബംഗാള്‍ ഇൻറലിജൻറ് പാര്‍ക്കിലാണ് ഹൈദരാബാദ് ഓഫീസ്. ലക്നൗ ഗോമതിനഗര്‍ ഷഹീദ് പഥ് വിഭൂതി ഖന്ദ് വിരാജ് ടവറിലാണ് ലക്നൗ കേന്ദ്രം പ്രവർത്തിക്കുന്നത്.
എന്തൊക്കെ സേവനങ്ങൾ ലഭിക്കും?
തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ ഇന്ത്യയിലെ വിസാകേന്ദ്രങ്ങളിൽ വെച്ചുതന്നെ പൂര്‍ത്തീകരിക്കാനാകും. റിക്രൂട്ട്മെൻറുകള്‍ സുതാര്യവും വേഗത്തിലുമാകും. വിസ നടപടിക്രമങ്ങളെല്ലാം ഒരു ചാനലിലൂടെ പൂര്‍ത്തിയാക്കാം. പണച്ചെലവും അധ്വാനവും കുറയും. മാതൃഭാഷയില്‍ തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കാനുള്ള സൗകര്യവും ലഭിക്കും. തൊഴിലാളിക്ക് ഖത്തറില്‍ എത്തിയാലുടന്‍ റസിഡന്‍സി പെര്‍മിറ്റ് കാര്‍ഡ് കിട്ടും. ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാം.
അടുത്ത ഘട്ടമെന്ന നിലയില്‍ ഖത്തര്‍ വിസ കേന്ദ്രങ്ങളില്വെച്ചുതന്നെ ഹെല്‍ത്ത് കാര്‍ഡുകളും ബാങ്ക് കാര്‍ഡുകളും അനുവദിക്കും. ഇതുവരെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവരശേഖരണം എന്നിവ ഖത്തറിലാണ് നടത്തിയിരുന്നത്. അതിനാണിപ്പോള്‍ മാതൃരാജ്യത്തുതന്നെ സൗകര്യമൊരുക്കിയിരിക്കുന്നത്. തൊഴില്‍ കരാര്‍ വായിച്ചുമനസിലാക്കി ഡിജിറ്റല്‍ രൂപത്തില്‍ ഒപ്പുവെക്കാനാകും. നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഖത്തറിലേക്ക് പുറപ്പെടുംമുമ്പ് സൗജന്യമായി സിംകാര്‍ഡുകള്‍ നല്‍കും. 30 ഖത്തര്‍ റിയാല്‍ ബാലന്സോടെയായിരിക്കും ഇത്. ഖത്തര്‍ വിസ സെൻററിൽ ഒപ്പുവെക്കുന്ന തൊഴില്‍കരാര്‍ രേഖകള്‍ക്കൊപ്പം സിംകാര്‍ഡ് നമ്പറും ഉള്‍പ്പെടുത്തും.
കരാറിെൻറ പകര്‍പ്പ് ഭരണവികസന, തൊഴില്‍, സാമൂഹ്യകാര്യമന്ത്രാലയത്തിനും തൊഴിലുടമക്കും ലഭ്യമാകുന്നതോടെ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനസജ്ജമാകും. തൊഴിലാളിയുടെ പേരിലായിരിക്കും സിംകാര്‍ഡ്. രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിസ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കരാറിലെ വ്യവസ്ഥകള്‍ ഇരുകൂട്ടരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. രക്ത പരിശോധനകള്‍, എക്സ് റേ, കാഴ്ച വിലയിരുത്തല്‍, ശാരീരിക പരിശോധന തുടങ്ങിയ സുപ്രധാന മെഡിക്കല്‍ പരിശോധനകള്‍ കേന്ദ്രങ്ങള്‍ മുഖേന നടത്തും. ഉന്നത യോഗ്യതയും വൈദഗ്ധ്യവുമുള്ള ആരോഗ്യപരിചരണ പ്രഫഷണലുകളുടെ സേവനം കേന്ദ്രങ്ങളിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.