ദോഹ: പ്രകൃതി വാതകം (എൽ എൻ ജി) ഉത്പാദനത്തോത് വർഷത്തിൽ 77 മില്യൻ ടണ ്ണിൽ നിന്നും 110 മില്യൻ ടണ്ണാക്കി ഉയർത്തുന്നതിന് രാജ്യത്തിെൻറ പ്രകൃതി വാതക മേഖലയുടെ വികസനം ലക്ഷ്യമാക്കി വിവിധ കരാറുകളിൽ ഖത്തർ പെേട്രാളിയം ഒപ്പുവെച്ചെന്ന് ഖത്തർ ഉൗർജകാര്യ സഹമന്ത്രിയും ഖത്തർ പെേട്രാളിയം പ്രസിഡ ൻറും സി ഇ ഒയുമായ സഅദ് ശരീദ അൽകഅബി അറിയിച്ചു. ഷാങ്ഹായിൽ നടക്കുന്ന 19ാമത് എൽ എൻ ജി അന്താരാഷ്ട്ര സമ്മേളനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അൽ കഅബി.
ഓഫ്ഷോർ ജാക്കറ്റുകളുടെ നിർമ്മാണവും സംസ്ഥാപനവും ലക്ഷ്യമാക്കി മക്ഡെർമോട്ട് കമ്പനിയുമായി ക്യു പി കരാർ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ റാസ് ലഫാനിലെ എൽ എൻ ജി മെഗാ െട്രയിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്സ് കമ്പനി, തെയ്സീർ േട്രഡിംഗ് ആൻഡ് കോൺട്രാക്ടിങ് കമ്പനി എ ന്നിവ ചേർന്നുള്ള സംയുക്ത സംരംഭവുമായി കരാർ ഒപ്പുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ വിവിധ പദ്ധതികൾക്കായി ടെൻഡർ വിളിക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള നിരവധി രാജ്യങ്ങളുമായി ഉൗർജ സുരക്ഷ ഉറപ്പാക്കുന്നതിന് ഖത്തർ പ്രവർത്തിച്ചുവരികയാണെന്നും സഹമന്ത്രി കൂട്ടിച്ചേ ർത്തു.
ദീർഘകാല പങ്കാളികളായ എക്സോൺ മൊബീലുമായി ചേർന്ന് അമേരിക്കയിലെ ഗോൾഡൻ പാസ് എൽ എൻ ജി പദ്ധതി വിപുലപ്പെടുത്തും. 2024ഓടെ ഇത് പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയുടെ ഉൗർജ േസ്രാതസ്സായി മാറാനുള്ള കഴിവും യോഗ്യതയും പ്രകൃതി വാതകത്തിനുണ്ട്. ഇതാണ് ഖത്തർ പെേട്രാളിയത്തെ മുന്നോട്ട് നയിക്കുന്നതിെൻറ പ്രധാന ഘടകമെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.