ദോഹ: രാജ്യത്തെ വിദേശനിക്ഷേപ മേഖലയിൽ വളർച്ച. വികസനാസൂത്രണ കണക്കെടുപ്പ് അതോറിറ്റി(പിഎസ്എ)യ ുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഡിസം ബര് വരെയുള്ള കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപം 71,118 കോടി റിയാലിലേക്കെത്തി. 2018 സെപ്റ്റം ബര് 30ന് 70,970 കോടിയായിരുന്നു ഇത്. മൂന്നു മാസത്തിനുള്ളില്‍ 210 കോടി റിയാലിെൻറ(0.3%) വര്‍ധന. രാജ്യത്തെ മൊത്തം വിദേശ നിക്ഷേപത്തിെൻറ 84 ശതമാനവും പ്രധാന പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലേക്കാണ് എത്തിയത്.
ആകെ നിക്ഷേപത്തിെൻറ 69%(49,100 കോടി) നേരിട്ടുള്ള വിദേശ നിക്ഷേപമാണ്(എഫ്ഡിഐ). 17% പോര്‍ട്ഫോളിയോ നിക്ഷേപങ്ങളാണ്. സര്‍ക്കാര്‍ ബോണ്ടുകള്‍, കോര്‍പറേറ്റ് ബോണ്ടുകള്‍, ട്രഷറി ബില്ലുകള്‍ തുടങ്ങിയവയാണ് പോര്‍ട്ഫോളിയോ നിക്ഷേപങ്ങള്‍. 11,790 കോടിയാണ് ഈ വിഭാഗത്തില്‍. വിദേശനിക്ഷേപത്തിെൻറ 14%(9,980 കോടി റിയാല്‍) ആണ് ആകെ ബാധ്യത. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിെൻറ അവസാന പാദത്തില്‍ 550 കോടി റിയാലിെൻറ കുറവുണ്ടായി. ഇത്രയും തുകയുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുകയായിരുന്നു.
ദീര്‍ഘകാല വായ്പകളും വ്യാപാരാവശ്യങ്ങള്‍ക്കുള്ള ഹ്രസ്വകാല വായ്പകളും 20,500 കോടി വരും. പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ പ്രധാന സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിെൻറ(ക്യുസിബി) സഹായത്തോടെ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ക്യുസിബി ബാങ്കിങ് മേഖലയിലും പിഎസ്എ സ്വകാര്യ^പൊതുമേഖലാ സ്ഥാപനങ്ങളിലുമാണ് സര്‍വേ നടത്തിയത്. വ്യക്തികളും സര്‍ക്കാരും നടത്തിയ വിദേശ ധനകാര്യ ഇടപാടുകള്‍ സര്‍വേയില്‍ കണക്കിലെടുത്തിട്ടില്ല. സ്വദേശികളുടെ ആസ്തിയില്‍ സെപ്തംബർ^ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ 390 കോടി റിയാലിെൻറവര്ധനവുണ്ടായി. 38,520 കോടിയില്‍ നിന്ന് 38,910 കോടിയായാണ് സ്വദേശികളുടെ ആസ്തി വര്‍ധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.