വരും, 3478 ഗ്രീൻ ‍ഹൗസുകള്‍ കൂടി

ദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 3478 ഗ്രീന്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിനായി മുനി സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം മൂന്നു കരാറുകളില്‍ ഒപ്പുവച്ചു. കരാറില്‍ കാര്‍ഷിക കാര്യവകുപ്പ് തലവന്‍ യൂസുഫ് ഖാലിദ് അല്‍ഖുലൈഫിയും നാസ് സിഇഒ നാസര്‍ ഹസ്സന്‍ അല്‍ജാബിറുമാണ് ഒപ്പുവച്ചത്. ഒരു കലണ്ടര്‍വര്‍ഷത്തേക്കുള്ള പദ്ധതിയുടെ മൂല്യം 33ലക്ഷം ഖത്തര്‍ റിയാലാണ്. 50 ഫാമുകളെ ലക്ഷ്യമിട്ട് 100 ശീതീകരണ ഗ്രീന്‍ഹൗസുകളായിരിക്കും നിര്‍മിക്കുക. കാറ്റഗറി എയില്‍പ്പെട്ട ഒരു ഫാമിന് പരമാവധി രണ്ടു ഹരിതഗൃഹങ്ങള്‍ ലഭ്യമാക്കും. രണ്ടാമത്തെ കരാറില്‍ അല്‍ഖുലൈഫിയും ഹൊറിസോണ്‍ സിഇഒ ഡോ.റാഷിദ് അഹമ്മദ് റാഷിദ് അല്‍കുവൈരിയും ഒപ്പുവച്ചു. പദ്ധതിച്ചെലവ് 2019ല്‍ 36ലക്ഷം റിയാലാണ്. 1666 ശീതീകരണ ഹരിതഗൃഹങ്ങള്‍ സ്ഥാപിക്കും. 342 ഫാമുകള്‍ക്കായിരിക്കും ഇവ വിതരണം ചെയ്യുക.

കാറ്റഗറി എയില്‍പ്പെട്ട ഒരു ഫാമിന് പരമാവധി അഞ്ചു ഹരിതഗൃഹങ്ങള്‍ വിതരണം ചെയ്യും. കാറ്റഗറി ബിയില്‍പ്പെട്ട ഫാമുകള്‍ നാലുവീതം ഹരിതഗൃഹങ്ങള്‍ ലഭ്യമാക്കും. റഗുലര്‍ ഗ്രീന്‍ഹൗസുകള്‍ക്കായാണ് മൂന്നാമത്തെ കരാര്‍. പദ്ധതിയുടെ ആകെ മൂല്യം 15 മില്യണ്‍ റിയാലാണ്. ഒരു കലണ്ടര്‍ വര്‍ഷമാണ് കരാറിെൻറ കാലാവധി. 802 ഫാമുകള്‍ക്കായി 1712 ഹരിതഗൃഹങ്ങള്‍ നിര്‍മിക്കും. കാറ്റഗറി എയിലെ ഫാമുകള്‍ക്ക് രണ്ടെണ്ണം വീതവും ബിയില്‍പ്പെട്ട ഫാമുകള്‍ക്ക് ഒന്നുവീതവും ലഭ്യമാക്കും. ഏഴാമത് രാജ്യാന്തര കാര്‍ഷിക പ്രദര്‍ശനം അഗ്രിടെക്കിനോടനുബന്ധിച്ച് മൂന്നു പ്രാദേശിക കമ്പനികളുമായാണ് കരാറിലൊപ്പിട്ടത്. റഗുലര്‍, കൂള്‍, ഹൈഡ്രോപോണിക്സ് ഹരിതഗൃഹങ്ങളുടെ വിതരണം, സ്ഥാപിക്കല്‍ എന്നിവക്കായി മന്ത്രാലയത്തിെൻറ കാര്‍ഷികകാര്യ വകുപ്പ് നാസ് അഗ്രികള്‍ച്ചറല്‍ കണ്‍സള്‍ട്ടിങ് ആൻറ് ഗ്രീന്‍ഹൗസ്, ഹൊറിസോണ്‍ അഗ്രികള്‍ച്ചര്‍ പ്രൊഡക്റ്റ്സ് ആൻറ് നഴ്സറി എന്നിവയുമായാണ് കരാറിലേര്‍പ്പെട്ടത്. മന്ത്രാലയം മുഖേന ഫാമുകള്‍ക്കായിരിക്കും ഹൈഡ്രോപോണിക് ഹരിതഗൃഹങ്ങള്‍ വിതരണം ചെയ്യുക.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.