ദോഹ: മോട്ടോര്‍ വാഹനാപകടങ്ങളെ തുടര്‍ന്ന് ഹമദ് ട്രോമ സെൻററിലെത്തുന്ന 70 ശതമാനം രോഗിക ള്‍ക്കും ഗുരുതര പരിക്കേല്‍ക്കുന്നത് തലച്ചോറിന്. ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ഖത ്തര്‍ ട്രോമ പട്ടികയിലാണ് പേടിക്കേണ്ട വിവരങ്ങൾ ഉള്ളത്. തലക്കേല്‍ക്കുന്ന പരിക്കുകളെ കുറിച്ച ുള്ള ബോധവത്ക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് ഹമദ് ട്രോമ സെൻററും ഹമദ് മെഡിക്കല്‍ ക ോര്പറേഷന് ന്യൂറോസര്‍ജറി വിഭാഗവും ചേര്‍ന്നാണ് കണക്കുകള്‍ പുറത്തിറക്കിയത്.
തലക്ക് പരിക്കേറ്റാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ഇതില്‍ ഊന്നിപ്പറയുന്നുണ്ട്. തലക്കേല്‍ക്കുന്ന ചെറിയ ഇടി പോലും മസ്തിഷ്ക്കത്തിന് പരിക്കേല്‍ക്കാന്‍ ഇടയാക്കും. മോട്ടോര്‍ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗുരുതര പരിക്കുകളെ കുറിച്ചാണ് ഈ വര്‍ഷം ഹമദ് ട്രോമ സെൻറര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ന്യൂറോസര്‍ജറി വിഭാഗവുമായി ചേര്‍ന്ന് ബോധവത്ക്കരണപരിപാടികൾ നടത്തുന്നത്.
ഏതാനും സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതിലൂടെ തലക്ക് പരിക്കേല്‍ക്കുന്നതിനെ പ്രതിരോധിക്കാന്‍ സാധിക്കും. പ്രതിവര്‍ഷം രണ്ടായിരം മുതല്‍ രണ്ടായിരത്തിയഞ്ഞൂറ് രോഗികളാണ് ഹമദ് ട്രോമ സെൻററില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മോട്ടോര്‍ വാഹനാപടങ്ങളുമായി ബന്ധപ്പെട്ട് തലച്ചോറിന് ക്ഷതമേറ്റവരാണ് ഇവരില്‍ ഏകദേശം 250ഓളം പേരെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാന്‍ഡ്രോ റിസോലി പറയുന്നു. തലച്ചോറിന് ഗുരതര പരിക്കേല്‍ക്കുന്നതോടെ സാധാരണ കൃത്യങ്ങളൊന്നും നിര്‍വ്വഹിക്കാന്‍ സാധിക്കാതെ പോകുന്നു. അത് മരണത്തിനോ ദീര്‍ഘകാലം വലിയ ബുദ്ധിമുട്ടുകള്‍ക്കോ കാരണമായിത്തീരുകയും ചെയ്യും. ട്രോമാറ്റിക് ബ്രയിന്‍ ഇഞ്ചുറി വന്നവര്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ നല്‍കുന്നതിന് പുറമേ അത്തരമൊരു അവസ്ഥ വരാതിരിക്കാന്‍ സമൂഹത്തെ ബോധവത്ക്കരിക്കാനാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ഡോ. റിസോലി കൂട്ടിച്ചേര്‍ത്തു.
സീറ്റ് ബെൽറ്റ് ധരിക്കാം
കഴിഞ്ഞ വര്‍ഷം ഏകദേശം 600 ട്രോമാറ്റിക് ബ്രയിന്‍ ഇഞ്ചുറി കേസുകളാണ് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ എമര്‍ജൻസി വിഭാഗത്തിലെത്തിയത്. തടയാനാവുമായിരുന്ന സംഭവങ്ങളാണ് പലപ്പോഴും മോട്ടോര്‍ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും സംഭവിക്കാറുള്ളത്. മുതിര്‍ന്നവര്‍ ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുകയും കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റ് അനുവദിക്കുകയും ചെയ്യുന്നതിലൂടെ നിരവധിപേരെയാണ് അപകടങ്ങളില്‍ നിന്നും മുക്തമാക്കാനാവുക. ഹമദ് ട്രോമ സെൻററില്‍ എത്തുന്ന 25 ശതമാനം കുട്ടികളും വാഹനാപകടത്തെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്ക്കുന്നവരാണ്. ഇതിനര്‍ഥം ഒന്നുകില്‍ അവര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിട്ടില്ലെന്നോ അല്ലെങ്കില്‍ ശരിയായ രീതിയിലല്ല ഉപയോഗിച്ചിരുന്നത് എന്നോ ആണ്. എല്ലാ സമയത്തും എല്ലാ യാത്രകളിലും സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ശീലമാക്കുന്നതോടെ പൂര്‍ണമായും ജീവിതം തകര്‍ക്കുന്ന പരിക്കുകളെ തടയാനാവുമെന്ന് ഹമദ് ഇഞ്ചുറി പ്രിവന്‍ഷന്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോ. റാഫേല്‍ കണ്‍സുന്‍ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.