ദോഹ: അയൽരാജ്യത്തിെൻറ ആണവപ്ലാൻറ് ഖത്തറിന് ഭീഷണി ഉയർത്തുന്നു. ഇക്കാര്യത ്തിൽ രാജ്യാന്തര ആ ണവോര്‍ജ ഏജന്‍സിയുടെ(ഐഎഇഎ) ഇടപെടല്‍ ആവശ്യപ്പെട്ട് ഖത്തര്‍ രംഗത്ത്. ഗള്‍ഫില്‍ ആണവോര്‍ജ ത്തിെൻറ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ചട്ടക്കൂട് രൂപീകരിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഐഎഇഎ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോക്ക് ഖത്തര്‍ വിദേശകാര്യമന്ത്രാലയം ആണ് കത്ത് അയച്ചത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎഇ 24 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചുനിര്‍മിക്കുന്ന ബറഖ ആണവ പ്ലാൻറ് മേഖലയുടെ സുസ്ഥിരതക്കും പരിസ്ഥിതിക്കും ഗൗരവതരമായ ഭീഷണി ഉയര്‍ത്തുന്നതായി കത്തില്‍ വ്യക്തമാക്കി. അറബ് ലോകത്തെ ആദ്യ ആണവ പ്ലാൻറാണ് ബറക. 2020ല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ അബുദാബിയിലാണ് പ്ലാൻറ് നിർമാണം.
എന്തെ ങ്കിലും സാഹചര്യത്തില്‍ ചോർച്ചയുണ്ടായാൽ അത് ദോഹയില്‍ അഞ്ചു മുതല്‍ 13 മണിക്കൂറിനുള്ളില്‍ എത്താന്‍ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള വികിരണ ചോര്‍ച്ച മേഖലയുടെ ജലവിതരണത്തെ പ്രതികൂലമായി ബാധിക്കും. ജലശുദ്ധീകരണ പ്ലാൻറുകളെ മേഖല കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഇതിനാല്‍ വികിരണചോര്‍ച്ച ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ദുരന്തപ്രതിരോധ ആസൂത്രണം, ആരോഗ്യം, സുരക്ഷ, പരി സ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് അയല്‍രാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധം ഉണ്ടാകണം. ഇൗ മേഖലയിൽ രാജ്യാന്തരസഹകരണത്തിെൻറ അപര്യാപ്തത മേഖലക്കും അതിെൻറ പരിസ്ഥിതിക്കും ഗുരു തരമായ ഭീഷണി ഉയര്‍ത്തുമെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്. അതേസമയം ഐഎഇഎ മാനദണ്ഡങ്ങളും രാജ്യാന്തര നിലവാരവും പാലിക്കുന്നതാണ് ആണവോര്‍ജ്ജ പരിപാടിയെന്നാണ് യുഎഇയുടെ വിശദീകരണം. 2017 ജൂണ്‍ മുതല്‍ ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഖ ത്തര്‍ ശക്തമായ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.