ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി)യുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു. ചടങ്ങി ല്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി പങ്കെടുത്തു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രഥമ പ്രസിഡൻറ് ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആൽഥാനി ഇപ്പോഴത്തെ പ്രസിഡൻറ് ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആൽഥാനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിന്‍ ഫഹദ് ആൽഥാനി, മുതിര്‍ന്ന അത്ലറ്റുകള്, ക്യുഒസി സെക്രട്ടറി ജനറല്‍മാര്‍ എന്നിവരെയും ആദരിച്ചു.
മുഹമ്മദ് ബിന്‍ ഹുമം അല്‍അബ്ദുല്ല, യൂസുഫ് അഹമ്മദ് അല്‍സാഇ, റാഷിദ് ബിന്‍ ഹസീന് അല്‍നുഐമി, ദഹ്ലന് ജുമാന് അല്‍ഹമദ്, ശൈഖ് സഊദ് ബിന്‍ അലിആൽഥാനി, ഡോ. ഥാനി ബിന്‍ അബ്ദുറഹ്മാന് അല്‍കുവാരി, ശൈഖ് സഊദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി, പ്രഥമ ഖത്തരി ഒളിമ്പിക് മെഡല്‍ ജേതാവ് മുഹമ്മദ് സുലൈമാന്‍, 2016 റിയോ പാരാലിമ്പിക്സ് ജേതാവ് അബ്ദുറഹ്മാന് അബ്ദുല്‍ഖാദിര്‍, സാറാ മസൂദ് എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. ക്യുഒസി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ബുനൈന്‍ സംസാരിച്ചു. വിവിധ കായികമേഖലകള്‍ വികസിപ്പിക്കുന്നതിനും പ്രതിഭാധനരായ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും മികവുറ്റ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും ക്യുഒസി വഹിച്ച പങ്ക് വലുതാണ്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ ക്യുഒസി കൈവരിച്ച നേട്ടങ്ങളും പുരോഗതിയും വ്യക്തമാക്കുന്ന ചിത്രത്തിെൻറ പ്രദര്‍ശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.