ദോഹ: ജനീവ മനുഷ്യാവകാശ കൗണ്‍സിലിെൻറ നാൽപതാം സെഷനിൽ ഉപപ്രധാനമന്ത്രിയും വിദേശകാ ര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി നടത്തിയ പ്രസംഗത്തിന് വ്യാപക പിന് തുണ. ഖത്തരികളേയും പ്രവാസികളേയും ഗള്‍ഫ് പൗരന്മാരേയും ഒരുപോലെ ബാധിച്ച ഖത്തറിനു മേലുള്ള അന്യായ ഉപരോധത്തിന് കാരണക്കാരായവര്‍ കണക്കുപറയേണ്ടി വരുമെന്നായിരുന്നു ഉപപ്രധാനമന്ത്രി പ്രസ്താവിച്ചത്. വിവിധ അറബി മാധ്യമങ്ങളടക്കം ഇത് എടുത്തുകാട്ടി മുഖപ്രസംഗം എഴുതി. ഉപരോധ രാജ്യങ്ങള്‍ സ്വീകരിച്ച ശരിയല്ലാത്ത അളവുകോലുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം എടുത്തുപറഞ്ഞതെന്ന് അല്‍ റായ ദിനപത്രം പറയുന്നു. മനുഷ്യാവകാശ ലംഘനം, സാമൂഹ്യ ജീവിതത്തിനും മനുഷ്യ ജീവിതത്തിനും ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങൾ തുടങ്ങിയവ അദ്ദേഹം എടുത്തുപറഞ്ഞതായി പത്രം ചൂണ്ടിക്കാട്ടുന്നു. അന്യായ ഉപരോധത്തിന് കാരണമായ വിലയില്ലാത്ത ആരോപണങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി വിശദീകരിക്കുന്നുണ്ട്.
ഗള്‍ഫ് പ്രതിസന്ധിക്ക് സമഗ്രമായ പരിഹാരമുണ്ടാകണമെന്ന കാര്യം ഖത്തര്‍ ഊന്നിപ്പറഞ്ഞതായി അല്‍ റായ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരം, രാഷ്ട്രീയ സ്വാതന്ത്ര്യം, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെ ബഹുമാനിക്കണം. അതിൽ ഖത്തറിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് കുവൈത്ത് അമീറിെൻറ മധ്യസ്ഥ ശ്രമങ്ങളെ ഖത്തര്‍ പ്രതീക്ഷയോടെ കണ്ടത്. അത് വിജയം കാണുമെന്ന് പ്രതീക്ഷിച്ചതും അതിനാലാണെന്ന് പത്രം വിശദീകരിക്കുന്നു. അന്യായ ഉപരോധത്തിലൂടെ വിദ്വേഷത്തിെൻറ അസാധാരണ സാഹചര്യങ്ങളെയാണ് ഖത്തറിന് നേരിടേണ്ടി വന്നത്. ഉപരോധ രാജ്യങ്ങളുടെ ഏകപക്ഷീയ നിലപാടുകളാണ് ഖത്തറിന് അനുഭവിക്കേണ്ടി വരുന്നത്. മനുഷ്യാവകാശത്തിനെതിരെയുള്ള കടന്നുകയറ്റം ഉള്‍പ്പെടെ ഉണ്ടായിട്ടും വികസനത്തിനും പുരോഗമനത്തിനുമാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഖത്തര്‍ ദേശീയ വീക്ഷണം 2030 പ്രകാരമുള്ള വന്‍ മാറ്റത്തിനാണ് രാജ്യം സാക്ഷിയാകുന്നത്.
രാജ്യവും ജനങ്ങളും തലമുറകളുമെല്ലാം സുസ്ഥിര വികസനത്തിലേക്ക് നീങ്ങുന്നു. ഖത്തര്‍ കഴിവുറ്റതായി മാറുകയും ചെയ്യുന്നു. അതിന് ദീര്‍ഘദൃഷ്ടിയുള്ള ഭരണാധികാരികളോടാണ് നന്ദി പറയേണ്ടത്. അന്താരാഷ്ട്ര, മേഖലാ തലങ്ങളില്‍ വികസന സൂചികകള്‍ മികച്ച നിലവാരമാണ് ഖത്തറിന് നൽകിയിട്ടുള്ളത്. സമാധാനവും സ്ഥിരതയും നിലനിര്‍ത്താനും അതുവഴി വികസനവും മാനുഷിക പരിഗണനകളും നിലനിര്‍ത്തുവാനും തുടര്‍ച്ചയായ ശ്രമങ്ങളാണ് രാജ്യം നടത്തുന്നതെന്നും പത്രം പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താന്‍ അന്താരാഷ്ട്ര സംഘടനകളുമായി ഖത്തര്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, സുസ്ഥിര വികസനം കരസ്ഥമാക്കുക, ആഗോള വെല്ലുവിളികള്‍ സ്വീകരിക്കാന്‍ യു എന്നിന് സഹായങ്ങള്‍ നൽകുക തുടങ്ങിയ കാര്യങ്ങളിലും ഖത്തര്‍ ഏറെ മുന്നിലാണ്. യു എന്‍ മാനുഷിക സഹായങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിന് 500 മില്യന്‍ യു എസ് ഡോളറാണ് ഖത്തര്‍ സഹായമായി നൽകിയത്. മധ്യപൗരസ്ത്യ ദേശത്ത് സ്ഥിരതയും സമാധാനവും നിലനിര്‍ത്താന്‍ ഖത്തറിന് സുതാര്യമായ നിലപാടുകളാണുള്ളതെന്നും അല്‍ റായ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.