ദോഹ: ഖത്തർ പുതിയ 60 എൽ.എൻ.ജി കപ്പലുകൾ കൂടി വാങ്ങുന്നു. ഉൗർജസഹമന്ത്രിയും ഖത്തർ പെട്രോ ളിയം സി.ഇ.ഒയുമായ സഅദ് ശരീദ അൽകഅബി ആണ് ഇക്കാര്യം അറിയിച്ചത്. വർധിച്ചുവരുന്ന എൽ. എൻ.ജി(പ്രകൃതിവാതകം) കയറ്റുമതി ലക്ഷ്യമിട്ടാണിത്. വരാൻപോകുന്ന കയറ്റുമതിയിലെ വ ർധനവും കൂടി കണക്കിലെടുത്താണ് പുതിയ കപ്പലുകൾ വാങ്ങുക. 60 കപ്പലുകൾ കൂടി വാങ്ങണമെന ്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഏതൊക്കെ സ്ഥലത്തേക്കാണ് കൂടുതൽ കയറ്റുമതി വരികയെന്നതും എൽ.എൻ.ജിയുടെ ആവശ്യകതയും കണക്കാക്കിയാണ് കൃത്യമായ കണക്ക് പറയാൻ കഴിയൂവെന്നും കഅബി പറഞ്ഞു. 50 മില്ല്യൻ ടണ്ണിനടുത്ത ആവശ്യകതയാണ് കൂടുതലായി വരാൻപോകുന്നത്. കയറ്റുമതി കരാറുകളുടെ വ്യാപ്തി, ആവശ്യകത, മറ്റ് ഘടകങ്ങൾ തുടങ്ങിയവ നോക്കിയാണ് കൃത്യമായ കാര്യങ്ങൾ പറയാൻ കഴിയൂ.
നിലവിൽ 77 മില്ല്യൻ ടൺ ആണ് (എം.ടി.പി.എ–പ്രതിവർഷ മെട്രിക് ടൺ) ഉത്പാദനം. ഇത് 2024ഒാടെ 110 എം.ടി.പി.എ ആക്കും. ഇതോടെ അമ്പതിനും അറുപതിനും ഇടയിൽ കണ്ടയ്നർ കപ്പലുകൾ ആണ് ആവശ്യമായി വരിക. ഖത്തർ പെട്രോളിയത്തിെൻറ തൗതീൻ പദ്ധതിയുമായി ബന്ധെപ്പട്ട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉൗർജസഹമന്ത്രി. വിഗഗ്ധൻമാരുടെ ഒരു സംഘം നമുക്കുണ്ട്. അവർ കപ്പലുകൾ വാങ്ങുന്നതുമായി ബന്ധെപ്പട്ട നടപടിക്രമങ്ങൾക്ക് പിന്നാലെയുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള കപ്പൽ നിർമാതാക്കളുമായി അവർ ബന്ധപ്പെട്ടുകഴിഞ്ഞു. അന്താരാഷ്ട്ര ടെണ്ടറുകൾ ഉണ്ട്. എല്ലാ കാര്യങ്ങളും സമയത്തുതന്നെ കൃത്യമായി നടക്കും. നിലവിൽ ഖത്തറിെൻറ ഷിപ്പിങ്–മരിടൈം കമ്പനിയായ നകിലാത്ത് ആണ് ഖത്തർ പെട്രോളിയത്തിന് അധികം ആവശ്യമായി വരുന്ന ചരക്കുനീക്കത്തിന് സഹായം നൽകുന്നത്. നകിലാത്തിെൻറ കണ്ടെയ്നർ–ഗതാഗത സൗകര്യങ്ങൾ ഖത്തർ പെട്രോളിയം ഉപയോഗിച്ചുവരുന്നുണ്ട്. കമ്പനിയുടെ എൽ.എൻ.ജി ഷിപ്പിങ് വ്യൂഹം ലോകത്തെ തന്നെ ഏറ്റവും വലുതാണ്.
റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഇർഹമ ബിൻ ജാബിർ അൽ ജലാമ ഷിപ്പ്യാർഡിലാണ് നിലവിൽ നകിലാത്ത് കപ്പലുകളുെട അറ്റകുറ്റപ്പണിയും നിർമാണപ്രവർത്തനങ്ങളും നടത്തുന്നത്. നകിലാത്ത്–കെപ്പൽ ഒാഫ്ഷോർ ആൻറ് മറൈൻ, നകിലാത്ത് ദാമൻ ഷിപ്പ്യാർഡ്സ് ഖത്തർ എന്നീ രണ്ട് ഉപകമ്പനികൾക്കും കീഴിലാണിത്. പ്രകൃതി വാതക കണ്ടെയ്നർ കപ്പലുകൾ ഖത്തറിൽ നിർമിക്കുക എന്നത് ഖത്തർ പെട്രോളിയത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും മറ്റും ഗുണകരമല്ല. ഇത്തരത്തിലുള്ള കപ്പലുകൾ പ്രാദേശികമായി നിർമിക്കുക എന്നത് ഏറെ ശ്രമകരവും ഏറെ ആളുകളുടെ അധ്വാനം ആവശ്യമുള്ള കാര്യവുമാണ്. ഇത്തരത്തിലുള്ള ഘടകങ്ങൾ പരിഗണിക്കുേമ്പാൾ കപ്പലുകൾ ഇറക്കുമതി ചെയ്യുക എന്നതാണ് പ്രായോഗികം. അതാണ് സാമ്പത്തികമായി നല്ലതും. നിലവിൽ തങ്ങളുടെ കൈവശമുള്ള കപ്പലുകളൊക്കെ ഉത്തരകൊറിയൻ നിർമിതമാണ്. ഇതിനാൽ ഇത്തവണയും അവരെയാണ് ആശ്രയിക്കുക. ഭാവിയിൽ വരുന്ന മറ്റ് ആവശ്യങ്ങൾക്ക് മറ്റ് രാജ്യങ്ങളിലേക്കും തിരിയും.
നിലവിൽ തങ്ങളുടെ കൈവശമുള്ള ഷിപ്പ്യാർഡുകൾ അറ്റകുറ്റപ്പണി, സർവീസ് എന്നിവക്ക് വേണ്ടി തുടർന്നും ഉപയോഗിക്കും. ഖത്തറിലെ എൽ.എൻ.ജി ഉത്പാദനം 77 എംടിപിഎയിൽ നിന്ന് 110 എംടിപിഎ ആയി ഉയർത്തും. വിദേശത്തെ യു.എസിലെ ഉത്പാദനം 16 എംടിപിഎയുമാക്കും. നാലോ അഞ്ചോ വർഷത്തിനുള്ളിൽ ആകെ ഉത്പാദനം 126 എംടിപിഎ ആക്കും. അടുത്ത മാസത്തോടെ ഇതിനായുള്ള നിരവധി അനുബന്ധ ജോലികൾ പൂർത്തിയാക്കും. പ്രകൃതി വാതക ഉത്പാദനം കൂട്ടുന്നതിൽ ഏത് കമ്പനിയെ പങ്കാളിയാക്കുമെന്നത് സംബന്ധിച്ച് ഇൗ വർഷം അവസാനത്തോടെ തീരുമാനമെടുക്കും. എന്നാൽ ഏറ്റവും നല്ല പങ്കാളിയെ കിട്ടുന്നതിനാണ് പ്രാധാന്യം നൽകുക. ഖത്തറിന് എല്ലാതരത്തിലും ഏറ്റവും മികച്ചത് കിട്ടുക എന്നതാണ് സുപ്രധാനമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.