ദോഹ: മൽസരത്തിൽ പെങ്കടുത്ത ബാക്കിയെല്ലാവരും അറബികളും അറബ്വംശജരും. ആ വേദിയിൽ മലയാളി ബാലൻ ശ്രുതിമധുരമായി അറബിഗാനമാലപിച്ച് സദസിനെ കൈയിലെടുത്തു. ഫലം പുറത്തുവന്നപ്പോൾ ഖത്തറിലെ മികച്ച ഗായകനായി.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയും ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ നബീൽ അബ്ദുൽ സലാം ആണ് വിസ്മയിപ്പിച്ചത്.
ഒക്ടോബർ 15 മുതൽ 19വരെ ഖത്തറിെൻറ സാംസ്കാരികകേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജിലാണ് മൽസരം നടന്നത്. ഖത്തർ നാഷണൽ കമ്മീഷൻ ഫോർ എഡ്യൂകേഷൻ, കൾച്ചർ ആൻഡ് സയൻസിെൻറ കീഴിലായിരുന്നു പരിപാടി.
സോളോ വോക്കൽ, അറബിക് സിംഗിങ്, ക്വയർ, പിയാനോ, ഗിറ്റാർ, കീ ബോർഡ് തുടങ്ങിയ വിഭാഗങ്ങളിൽ അമേരിക്ക, ബ്രിട്ടൺ, മലേഷ്യ, സിംഗപ്പൂർ, ഇറ്റലി, സൗത് കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ 18 വയസിന് താഴെയുള്ളവരാണ് മൽസരിച്ചത്.
അറബിക് ഗാനാലാപന വിഭാഗത്തിൽ മൊറോക്കോ, ഫ്രാൻസ്, ബ്രിട്ടൺ, ഡെൻമാർക്ക് രാജ്യങ്ങളിലെ അറബ് വംശജരാണ് ഫൈനലിലെത്തിയത്. ഇമ്പമാർന്ന പാട്ടുകളാൽ ഇവരെ പിന്നിലാക്കിയാണ് നബീൽ സ്വർണെമഡൽ സ്വന്തമാക്കിയത്.
നബീലിെൻറ അറബ് ക്ലാസിക്കൽ, ഖത്തരി പരമ്പരാഗത ഗാനങ്ങൾ എന്നിവ അമ്പരപ്പിച്ചുവെന്ന് മുഖ്യ വിധികർത്താവായ പ്രമുഖ ഖത്തരി ഗായകൻ നാസർ സുഹൈം നസീബ് പറഞ്ഞു. അവതരണ ചാരുതിക്ക് കൊറിയൻ എംബസി ഏർപ്പെടുത്തിയ ‘അരിറാങ് അവാർഡ്’ ഖത്തറിലെ കൊറിയൻ അംബാസഡർ ഹ്യുയോങ് കിയോങ് പാർക് നബീലിന് നൽകി.
ഖത്തർ മ്യൂസിക് അക്കാദമി അധികൃതർ അടുത്ത മാസം മുതൽ അറബ് സംഗീതം ശാസ്ത്രീയമായി പഠിക്കാനുള്ള അവസരവും നബീലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.ഖത്തർ ഇക്കണോമിക് സോൺ ഉദ്യോഗസ്ഥനായ ഒ.എസ്. അബ്ദുൽ സലാമിെൻറയും ബൽകീസിെൻറയും 10 മക്കളിൽ നാലാമത്തെയാളാണ് നബീൽ. ബ്രിട്ടീഷ് ഗായകൻ സമി യൂസുഫിെൻറ ട്രൂപ്പിലെ അംഗം നാദിർ അബ്ദുൽ സലാം സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.